കുട്ടി ജനിക്കുന്ന നാളും നക്ഷത്രവുമൊക്കെ തമ്മിൽ എന്താണ് ബന്ധം? ഹ്രസ്വചിത്രം ദ ചെയ്ഞ്ചസ്

04:21 PM Jul 22, 2023 | Deepika.com

വിശ്വാസങ്ങള്‍ പലപ്പോഴും വില്ലന്‍ വേഷങ്ങളാണിയാറുണ്ട്. ചിലനാളുകളില്‍ കുട്ടികള്‍ ജനിച്ചാല്‍ കുടുംബത്തിന് ദോഷമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത്തരക്കാര്‍ കുട്ടി ജനിക്കേണ്ട സമയവും നാളും നക്ഷത്രവുമെല്ലാം ജോത്സ്യന്‍റെ അടുത്തു പോയി കുറിച്ചുകൊണ്ടുവന്ന് ഡോക്ടറിന് കൊടുക്കും.

സത്യത്തില്‍ കുട്ടിയുടെ ജനനവും ഡോക്ടറും തമ്മില്‍ ഒരു ബന്ധവുമില്ലാതാനും. എല്ലാം ദൈവത്തിന്‍റെ കരങ്ങളിലാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഇതുപറഞ്ഞാല്‍ മനസിലാവില്ല. ജോത്സ്യന്‍ പറഞ്ഞ സമയത്തു തന്നെ സിസേറിയന്‍ ചെയ്യണമെന്ന വാശിയിലാകും.

അതിനിടയില്‍ പെട്ടുപോകുന്നത് പാവം ഗര്‍ഭിണികളാണ്. ഇത്തരത്തില്‍ കരിംപൂരാടത്തില്‍ കുട്ടി ജനിച്ചതിന്‍റെ പേരില്‍ വഴക്കിട്ടുപോയവരെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ സംഭവിച്ച കാര്യമാണ് 'ദ ചെയ്ഞ്ച്‌സ്' എന്ന ഹ്രസ്വസിനിമ.



സീനിയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകറുടെ ജീവിതാനുഭത്തില്‍ നിന്നാണ് 'ദ ചെയ്ഞ്ച്‌സ്' പിറവികൊണ്ടിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബില്‍ വൈറലായി തീര്‍ന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷാണ്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ഡോ. റെജി ദിവാകറും. പി.ആര്‍. ഹരിലാല്‍, മഞ്ജു, ഡോ. ജോജോ ജോസഫ്, ഡോ. ജോസഫ് സെബാസ്റ്റ്യന്‍, ഡോ. റെജി ദിവാകര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമിക്കുന്നത് കൃഷ് പ്രൊഡക്ഷന്‍സാണ്.