അവാർഡ് വാങ്ങാൻ പോകുമ്പോൾ അപ്പന് ആദ്യമായി മമ്മൂട്ടിയെ കാണാം; വിൻസി അലോഷ്യസ്

02:09 PM Jul 22, 2023 | Deepika.com

ആഗ്രഹച്ചു കിട്ടിയ നേട്ടമാണ് സംസ്ഥാന അവാർഡ് എന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ്. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിയെ തേടി അവാർഡ് എത്തിയത്.

സിനിമ പ്രേക്ഷകരിൽ എങ്ങനെ എത്തുമെന്ന് ആലോചിച്ച് ഒരുപാടു വിഷമിച്ചിട്ടുണ്ട്. ഇനി സിനിമ എല്ലാവരിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിൻസി പറയുന്നു.

ഒത്തിരി സന്തോഷം ഒന്നും പറയാനില്ല. ‘രേഖ’ എന്ന സിനിമയ്ക്കാണ് അവാർഡ്. രേഖ എന്ന സിനിമ എങ്ങനെ ആൾക്കാരിൽ എത്തിക്കും എന്ന് ഒരുപാട് സങ്കടപ്പെട്ടിരുന്നു. ഇപ്പോൾ അത് കേരളം മുഴുവൻ അറിഞ്ഞിട്ടുണ്ടാകും. എന്നെ സെലക്ട് ചെയ്ത ജിതിൻ കൂടെ നിന്ന ഉണ്ണി എല്ലാവർക്കും നന്ദി.

ഞാൻ ഇത് ആഗ്രഹിച്ച നേട്ടമാണ്. അപ്രതീക്ഷിതമായ നേട്ടമല്ല. എന്‍റെ അഭിനയം ആളുകളിൽ എത്തണേ എന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു. പുരസ്‌കാരം കിട്ടിയതിൽ ഒരുപാട് സന്തോഷം. ഇത്തരത്തിൽ ഉള്ള അനുഭവം ആദ്യമാണ്. എന്‍റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു അവാർഡ് കിട്ടുന്നത്.

കൂടുതൽ ഒന്നും പറയാൻ വയ്യ പറഞ്ഞാൽ, അഹങ്കാരം ആയിപ്പോകുമോ എന്ന പേടി ഉണ്ട്. എന്‍റെ അപ്പൻ മമ്മൂക്കയുടെ വലിയ ഫാൻ ആണ്. അവാർഡ് വാങ്ങാൻ പോകുമ്പോൾ അപ്പന് മമ്മൂക്കയെ കാണാം അതാണ് വലിയ സന്തോഷം.

നായിക നായകൻ എന്ന സിനിമയിലൂടെ ലാൽ ജോസ് സാറാണ് എന്നെ കൈപിടിച്ച് കയറ്റിയത്. രേഖ എന്ന സിനിമയിലേക്ക് വിളിക്കുന്നത് കനകം കാമിനി കലഹം കണ്ടിട്ടാണ്. അങ്ങനെ എല്ലാവരും തന്ന പിന്തുണയാണ് ഇപ്പോൾ ഈ അവാർഡിൽ എത്തി നിൽക്കുന്നത്.

രേഖ കണ്ടിറങ്ങിയപ്പോൾ എല്ലാവരും ചോദിച്ചത് അവാർഡ് പ്രതീക്ഷ ഉണ്ടോ എന്നാണ്. എനിക്കപ്പോൾ മനസിലായില്ല എന്താണ് അങ്ങനെ ചോദിക്കുന്നതെന്ന്.

എന്നേക്കാൾ കൂടുതൽ പ്രതീക്ഷ ‘രേഖ’ കണ്ട ആളുകൾക്ക് ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പലരും സ്റ്റേറ്റ് അവാർഡ് വിൻസിക്ക് ആയിരിക്കും എന്ന് മെസേജ് അയച്ചിട്ടുണ്ട്. അവർ ഇപ്പോൾ ഇത് കാണുകയാണെങ്കിൽ ഒരുപാടു നന്ദി.

എന്നെ ഒരുപാട് സ്നേഹിച്ചതിന്. ഇത് മുന്നോട്ടു പോകാനുള്ള ഇന്ധനമാണ്. ഞാൻ ആരെയും നിരുത്സാഹപ്പെടുത്തില്ല. എല്ലാവരെയും ആനന്ദിപ്പിക്കും. രേഖയുടെ മുഴുവൻ പ്രവർത്തകർക്കും നന്ദി.
വിൻസി അലോഷ്യസ് പറയുന്നു.