പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങി; ആഘോഷങ്ങളൊന്നും വേണ്ട: മമ്മൂട്ടി

12:54 PM Jul 22, 2023 | Deepika.com

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തന്നെ തേടിയെത്തിയെങ്കിലും ആഘോഷങ്ങൾ വേണ്ടന്ന് ഉറപ്പിച്ച് പറഞ്ഞ് മമ്മൂട്ടി. അവാർഡ് പ്രഖ്യാപിക്കുമ്പോൾ നെടുമ്പാശേരി ഗോൾഫ് കോഴ്സിൽ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു താരം.

അവാർഡ് വിവരമറിഞ്ഞ് മാധ്യമങ്ങൾ അന്വേഷിക്കുന്നതായി നിർമാതാവ് ആന്‍റോ ജോസഫ് മമ്മൂട്ടിയെ വിളിച്ചറിയിച്ചു. തുടർന്നാണ് ആഘോഷങ്ങൾ വേണ്ട എന്ന് താരം വ്യക്തമാക്കിയത്.

""പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം''. മമ്മൂട്ടി ആന്‍റോ ജോസഫിനെ അറിയിച്ചു. ആന്‍റോ ആ വിവരം മാധ്യമങ്ങൾക്കും കൈമാറി.

തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റെ മകൻ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മമ്മൂട്ടി വെള്ളിയാഴ്ച സെറ്റിലെത്തിയത്. അവാർഡ് വിവരമറിഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വസതിയിലെത്തിയിരുന്നു