മികച്ച നടൻ മമ്മൂട്ടി; നടി വിൻസി അലോഷ്യസ്; നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം

04:48 PM Jul 21, 2023 | Deepika.com

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിൻസി അലോഷ്യസ് മികച്ച നടിയായി. മികച്ച സംവിധായകനായി മഹേഷ് നാരായണൻ (അറിയിപ്പ്) തെരഞ്ഞെടുക്കപ്പെട്ടു. പിആർ ചേബംറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ (അപ്പൻ) എന്നിവർക്ക് മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം ലഭിച്ചു.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രം ആറു പുരസ്കാരങ്ങളാണ് നേടിയത്. അഭിനയത്തിനുള്ള പ്രേത്യക ജൂറി പുരസ്കാരം ഈ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ നേടിയപ്പോൾ മികച്ച ജനപ്രിയ ചിത്രമായും ന്നാ താൻ കേസ് കൊട് തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാൾ. മികച്ച സ്വഭാവ നടനായി പി.പി. കുഞ്ഞികൃഷ്ണൻ, മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ, ശബ്ദമിശ്രണത്തിന് വിപിൻ നായർ എന്നിവരും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പുരസ്കാര നേട്ടത്തിന് അർഹമായി.

അവാർഡ് പട്ടിക ചുവടെ

മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം

മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്

സ്വഭാവനടി- ദേവി വർമ (സൗദി വെള്ളയ്ക്ക)

സ്വഭാവ നടൻ - വി.പി.കുട്ടികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- സി.എസ്. വെങ്കിടേശ്വരൻ (സിനിമയുടെ ദേശഭാവനകൾ)

മികച്ച ചലച്ചിത്ര ലേഖനം - സാബു പ്രവദാസ് (പുനസ്ഥാപനം എന്ന നവേന്ദ്രജാലം)

ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പ്രത്യേക അവാർഡ്- ശ്രുതി ശരണ്യം (ബി. 32 മുതൽ 42 വരെ)

പ്രത്യേക ജൂറി പരാമർശം(സംവിധാനം): വിശ്വജിത്ത് എസ്. (ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച വിഷ്വൽ എഫക്ട് - അനീഷ്. ടി, സുമേഷ് ഗോപാൽ (വഴക്ക്)

മികച്ച കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90s കിഡ്സ്

നവാഗത സംവിധായകൻ - ഷാഹി കബീർ (ഇലവീഴാപൂഞ്ചിറ)

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം - ന്നാ താൻ കേസ് കൊട്

മികച്ച നൃത്ത സംവിധാനം - ഷോബി പോൾരാജ് (തല്ലുമാല)

ഡബ്ബിംഗ് ആർടിസ്റ്റ് (പെൺ) - പൗളി വിത്സൺ (സൗദി വെള്ളയ്ക്ക- കഥാപാത്രം. ആയിഷ റാവുത്തർ)

ഡബ്ബിംഗ് ആർടിസ്റ്റ് ആൺ) - ഷോബി തിലകൻ (പത്തൊൻപതാം നൂറ്റാണ്ട് - കഥാപാത്രം. പടവീടൻ തമ്പി)

വസ്ത്രലാങ്കരം - മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളയ്ക്ക)

മേക്കപ്പ് ആർടിസ്റ്റ് - റോണക്സ് സേവ്യർ (ഭീഷ്മപർവം)

ലാബ് കളറിസ്റ്റ് - ആഫ്റ്റർ സ്റ്റുഡിയോ റോബർട്ട് (ഇലവീഴാപൂഞ്ചിറ)

ശബ്ദരൂപകൽപന - അജയൻ അടാട്ട് (ഇലവീഴാപൂഞ്ചിറ)

ശബ്ദമിശ്രണം - വിപിൻ നായർ (ന്നാ താൻ കേസ് കൊട്)

സിംഗ്സൗണ്ട് - വൈശാഖ് വി.ബി (അറിയിപ്പ്)

കലാസംവിധായകൻ - ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)

ചിത്രസംയോജനം - നിഷാദ് യൂസഫ് (തല്ലുമാല)

പിന്നണി ഗായിക - മൃദുല വാര്യർ (പത്തൊൻപതാം നൂറ്റാണ്ട്)

പിന്നണി ഗായകൻ- കബിൽ കപിലൻ (പല്ലൊട്ടി 90s കിഡ്സ്)

പശ്ചാത്തല സംഗീതം - ഡോൺ വിൻസന്‍റ് (ന്നാ താൻ കേസ് കൊട്)

സംഗീത സംവിധായകൻ - എം. ജയചന്ദ്രൻ (പത്തൊൻപതാം നൂറ്റാണ്ട്, ആയിഷ)

ഗാനരചിതാവ് - റഫീഖ് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)

അവലംബിത തിരക്കഥ - രാജേഷ് കുമാർ (ഒരു തെക്കൻ തല്ല് കേസ്)

തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

ഛായഗ്രാഹകൻ - മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്)

കഥാകൃത്ത് - കമൽ കെ.എം (പട)

ബാലതാരം(പെൺ) - തൻമയ സോൾ(വഴക്ക്)

ബാലതാരം (ആൺ) - മാസ്റ്റർ ഡാവിഞ്ചി (പല്ലൂട്ടി 90 കിഡ്സ്)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ള ആദരവ് അർപ്പിച്ചാണ് മന്ത്രി സജി ചെറിയാൻ വാർത്തസമ്മേളനം തുടങ്ങിയത്.

ബംഗാളിൽ നിന്നുള്ള പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.

ബുധനാഴ്ച രാവിലെ 11ന് നടക്കാനിരുന്ന പുരസ്‌കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.