നടി ഹൻസികയുമായി ബന്ധപ്പെട്ട് നടൻ റോബോ ശങ്കർ നടത്തിയ പരാമർശം വിവാദത്തിലേക്ക് നീങ്ങുന്നു. സിനിമയ്ക്കായി ഹൻസികയുടെ കാൽതടവുന്ന സീൻ ചെയ്യാൻ അവർ സമ്മതിച്ചില്ലെന്നും ഹീറോ മാത്രം കാൽതടവിയാൽ മതിയെന്ന് ഹൻസിക പറഞ്ഞെന്നുമാണ് റോബോ ശങ്കർ പറഞ്ഞത്.
ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം.
റോബോ ശർമയുടെ പരാമർശത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചെയ്തതുമാണ് വിവാദങ്ങൾ ഇത്രവേഗം കത്തിപടരാൻ ഇടയാക്കിയത്. റോബോ പ്രസംഗിക്കുന്നതിനിടയിൽ ഹൻസിക അസ്വസ്തയാകുന്നതും വീഡിയോയിൽ കാണാം.
‘‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല് ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു.
കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസിലായത്.’’ റോബോ ശങ്കറിന്റെ ഈ പരാമര്‍ശമാണ് വിവാദമായത്.
ഇതൊരു തമാശയായി എടുക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്. എന്നാൽ ഈ പ്രസ്താവന പരിപാടിയിലുണ്ടായ മാധ്യമ പ്രവര്ത്തകന് ചോദ്യം ചെയ്തു. ഇത്തരം ആളുകളെ ഇനി വേദിയിൽ കയറ്റരുതെന്ന് അദ്ദേഹം മൈക്കിലൂടെ പറഞ്ഞു.
ഇതോടെ സിനിമയുടെ അണിയറപ്രവർത്തകർ വേദിയിൽ വച്ച് ക്ഷമാപണവും നടത്തി. വിഷയത്തിൽ ഹൻസിക ഇതുവരെയും പ്രതികരിച്ചിട്ടില്ല.