ന്യൂഡൽഹി: ശരണാർച്ചനകളോടെ ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ 21-ാമത് മണ്ഡല പൂജാ മഹോത്സവം സമാപിച്ചു. ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ പൂജാ പാർക്കിൽ രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പ്രഭാത പൂജകളും മറ്റു പ്രത്യേക പൂജകളും മഹോത്സവത്തോടനുബന്ധിച്ചുണ്ടായിരുന്നു. ശ്രീജിത്ത് നന്പൂതിരി പൂജകൾക്ക് കാർമികത്വം വഹിച്ചു. സേതുരാമൻ സ്വാമി സഹകാർമ്മികനായിരുന്നു.
തുടർന്ന് പൂജാ സമിതിയിലെ സന്തോഷ് നാരങ്ങാനം, മുരളീധരൻ ആറ·ുള, ശൂരനാട് ശാന്തകുമാർ, ചിത്ര വേണുധരൻ, അനീഷ് ശൂരനാട്, ആർ.കെ. പിള്ള കൊല്ലം, അശ്വതി ഷാജി എന്നിവർ ഭക്തിഗാനങ്ങൾ ആലപിച്ചു. ഉച്ചദീപാരാധനക്കുശേഷം ശാസ്താ പ്രീതിയും നടന്നു.
വൈകുന്നേരം ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും മുടപ്പല്ലൂർ ജയകൃഷ്ണനും സംഘത്തിന്റെയും നേതൃത്വത്തിൽ ചെണ്ടമേളം, സന്തോഷ് വാകത്താനവും സംഘവും അവതരിപ്പിച്ച അമ്മൻകുടം, ചില്ലാ ഡിഡിഎ. ഫ്ളാറ്റ്സിലെ കുട്ടികളുടെ കാവടിയാട്ടം, മണ്ചെരാതുകളിൽ ദീപവും പൂത്താലവുമേന്തിയ ബാലികമാരുടെയും സ്ത്രീജനങ്ങളുടെയും അകന്പടിയോടെ പൂജാ സന്നിധിയിലേക്ക് അയ്യപ്പ സ്വാമിയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് നടന്ന താലപ്പൊലി എഴുന്നെള്ളത്തിൽ ഉത്തരേന്ത്യക്കാരായ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. മഹാ ദീപാരാധനയ്ക്കു ശേഷം ആലപ്പുഴ സി. വേണുഗോപാൽ നയിച്ച മെലഡി കിംഗ്സ് ഓർക്കസ്ട്ര, ഡൽഹിയുടെ ഭക്തിഗാനമേള പ്രേക്ഷക ഹൃദയങ്ങളിൽ കുളിർമ്മ പകർന്നു. പരിപാടികൾക്കുശേഷം രാത്രി ലഘു ഭക്ഷണവും ഒരുക്കിയിരുന്നു.
മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തുന്ന അശരണർക്കായി ഒരു നേരം ആഹാരം എന്ന പദ്ധതി പ്രകാരം അടുത്ത ദിവസം ഉച്ചക്ക് സാധുജനങ്ങൾക്കായി സൗജന്യ ഭക്ഷണ വിതരണവും നടത്തിയാണ് പരിപാടികൾ സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ ഷാജി
ശരണാർച്ചനകളുമായി ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജാ മഹോത്സവം
08:45 PM Nov 28, 2017 | Deepika.com