ദിലീപും ലാൽ ജോസും ആ സലിം കുമാർ ചിത്രം ചെയ്യരുതെന്ന് എന്നോടു പറഞ്ഞു: രമേശ് പിഷാരടി

11:33 AM Jun 12, 2023 | Deepika.com

തന്നെ നായകനാക്കി ഒരു സിനിമ ചെയ്യാൻ സലിം കുമാർ പദ്ധതിയിട്ടിരുന്നതായി നടൻ രമേശ് പിഷാരടി. ചിത്രത്തിന്‍റെ പൂജ വരെ കഴിഞ്ഞതായിരുന്നുവെന്നും എന്നാൽ പലരും വിളിച്ച് തന്നോട് അതിൽ നിന്നും പിൻമാറണമെന്ന് പറഞ്ഞതിനിലാണ് ചിത്രം വേണ്ടെന്ന് വച്ചതെന്നും രമേശ് പറഞ്ഞു.

സലിം കുമാറിന് ഒരു അസുഖം വന്ന് വിശ്രമം വേണ്ടിയിരുന്ന സമയമായിരുന്നു അതെന്നും അതിനാലാണ് എല്ലാവരും തന്നെ വിളിച്ച് സിനിമയിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ടതെന്നും രമേശ് പിഷാരടി പറഞ്ഞു.

നടൻ സലിം കുമാറിന്‍റെ "ഈശ്വരാ വഴക്കില്ലല്ലോ" എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനെത്തിയപ്പോഴായിരുന്നു പിഷാരടിയുടെ പ്രസംഗം.

രമേശ് പിഷാരടിയുടെ വാക്കുകൾ

ഈശ്വരാ വഴക്കില്ലല്ലോ എന്ന തലക്കെട്ട് ആദ്യമിട്ടത് ഈ പുസ്തകത്തിനായിരുന്നില്ല. ആദ്യമായി അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിനായിരുന്നു ഈ പേരിട്ടത്. ആ സിനിമയില്‍ ഞാനായിരുന്നു നായകന്‍.

അദ്ദേഹത്തിന് അങ്ങനെ പേടിയൊന്നുമുണ്ടായിരുന്നില്ല. കലാലോകത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട എന്നെ വച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നെ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു "നീയാണ് നായകന്‍, നീ സിനിമയില്‍ വന്ന് അഭിനയിക്കണം'. അപ്പോള്‍ ഞാന്‍ പറഞ്ഞു, "ചേട്ടാ എന്നെ വച്ച് സിനിമ ചെയ്യുന്നത് റിസ്‌കല്ലേ, അപ്പോള്‍ അദ്ദേഹം പറഞ്ഞു "അതു കുഴപ്പമില്ല, നീ അഭിനയിച്ചാല്‍ മതി" എന്നു പറഞ്ഞു.

അങ്ങനെ ഇവിടുത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് സിനിമയുടെ പൂജ നടന്നു. ആ സമയത്ത് അദ്ദേഹത്തിന് ചെറിയൊരു അസുഖമൊക്കെ വന്നിട്ട് തിരിച്ച് ആരോഗ്യവാനായ ഒരു സലീമേട്ടനെ നമുക്ക് കിട്ടിയ സമയമാണ്.



എന്നോട് സിനിമ രംഗത്തുള്ള ഒരുപാട് പേര്‍ വിളിച്ചിട്ട് "നീ എന്തിനാടാ അവന്‍റെ പടത്തില്‍ പോയി അഭിനയിക്കുന്നത്' എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ദിലീപേട്ടന്‍ വിളിക്കുന്നു, സംവിധായകന്‍ ലാല്‍ ജോസ് വിളിക്കുന്നു, എന്നിട്ട് പറയുന്നു "പിഷാരടി, അയാളുടെ പടത്തില്‍ പോയി നീ അഭിനയിക്കരുത്. നീ അഭിനയിച്ചാലേ അത് നടക്കുകയുള്ളൂ, അഭിനിയിച്ചില്ലെങ്കില്‍ ആ പടം നടക്കില്ലല്ലോ? അദ്ദേഹത്തിന് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. എല്ലാവരും എന്നോട് പറഞ്ഞു.

15 പേരെങ്കിലും എന്നെ വിളിച്ചു കാണും. ഒടുവില്‍ ഞാന്‍ സലീമേട്ടനോട് പറഞ്ഞു. ചേട്ടാ, നമുക്ക് ഈ പടം ചെയ്യണ്ട. അങ്ങനെ ആ പടം ഒഴിവാക്കി. അദ്ദേഹം വിശ്രമിച്ചു.

ആ വിശ്രമ സമയമൊക്കെ കൂടി ചേര്‍ത്ത് സലിം കുമാർ വേറെ കഥകള്‍ എഴുതി. അതിനെയാണ് ഇപ്പോള്‍ ഈശ്വരാ വഴക്കില്ലല്ലോ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. പിഷാരടി പറഞ്ഞു.