മുൻകൂർ പ്രതിഫലം വാങ്ങി നടൻ ആന്റണി വർഗീസ് (പെപ്പെ) നിർമാതാവിനെ പറ്റിച്ചുവെന്ന സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണത്തിന് മറുപടിയുമായി ആന്റണി പെപ്പെ.
അദ്ദേഹത്തിനെ ഞാൻ തന്റെ മുതിർന്ന സഹോദരനെ പോലെയാണ് കണ്ടതെന്നും എന്നാൽ തന്റെ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും പെപ്പെ പറഞ്ഞു.
ജൂഡിന്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും തന്റെ അമ്മ ജൂഡിനെതിരെ കേസ് നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ തെളിവുകൾ സഹിതം രംഗത്ത് വന്നത്.
എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാൻ മിണ്ടാതിരുന്നത്. സോഷ്യൽമീഡിയയിൽ കയറി കുരച്ച് വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്.
പക്ഷേ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി. സ്വന്തം ചേട്ടൻ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം. എന്റെ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റുകൾ വന്നു, അത് സാരമില്ല. എന്നാൽ ഭാര്യയുടെ പേജിൽ വരെ മോശം മെസേജുകൾ വന്നു.
എന്റെ സഹോദരിയെ പറ്റി മോശമായി പറഞ്ഞതാണ് എനിക്ക് ബുദ്ധിമുട്ടായത്. എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇതിനൊരു ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത്, അല്ലെങ്കിൽ വരില്ല.
എന്റെ അമ്മയ്ക്ക് വളരെ വിഷമമായിപോയി. ഞങ്ങളെല്ലാവരും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് അവളുടെ കല്യാണം നടത്തിയത്. അവര്‍ രണ്ടുദിവസമായി വീടിന്റെ പുറത്തേക്ക് ഇറങ്ങിയിട്ട്.
നിർമാതാവിന് പണം തിരിച്ചുകൊടുത്തത് 27 ജനുവരി 2020നാണ്. എന്റെ സഹോദരിയുടെ വിവാഹം നടന്നത് 2021 ജനുവരി 18നാണ്.അപ്പോള്‍ ഞാന്‍ കാശ് മേടിച്ച് കല്യാണം നടത്തി എന്നു പറയുന്നതില്‍ എന്ത് വസ്തുതയാണുള്ളത്.
ഞാന്‍ പണം തിരികെ നല്‍കിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് എന്റെ പെങ്ങളുടെ കല്യാണം നടത്തിയത്. പണം തിരിച്ചു നല്കി ഒന്‍പതുമാസം കഴിഞ്ഞിട്ടാണ് പെങ്ങളുടെ കല്യാണ ആലോചന പോലും തുടങ്ങിയത്.
ഞാന്‍ ടൈം ട്രാവല്‍ ചെയ്ത് അയാളുടെ പണം മേടിച്ച് കല്യാണം നടത്തിയോ?. സ്വന്തം പെങ്ങളുടെ പേരില്‍ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായാല്‍ എല്ലാവരും ഇങ്ങനെ തന്നെയല്ലേ പ്രതികരിക്കുക.
2019ല്‍ സംഘടനകള്‍ വഴി ചര്‍ച്ച ചെയ്ത് പരിഹരിച്ച പ്രശ്നമാണിത്. അത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എടുത്തിടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് അത് അന്നു തന്നെ പറയാമായിരുന്നു. ഒരു പ്രശ്നമുണ്ടാകുന്പോൾ അപ്പോൾ തന്നെ പ്രതികരിക്കണം.
ഇപ്പോള്‍ ജൂഡിന്റെ പടം വിജയമായി. അപ്പോള്‍ ആ വിജയം മറ്റൊരാളുടെ ജീവിതത്തെ വഴിമുടക്കുന്ന രീതിയില്‍ ചിത്രീകരിക്കുകയാണ് ജൂഡ് ചെയ്തത്. 2018 സിനിമയുടെ വിജയം ആഘോഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ അദ്ദേഹം ചെയ്തത് എനിക്കെതിരെ നുണപ്രചരണം നടത്തി എന്റെ ഭാവി നശിപ്പിക്കുക എന്നതായിരുന്നു. അദ്ദേഹത്തിനോട് എനിക്ക് യാതൊരു ദേഷ്യവുമില്ല. അദ്ദേഹത്തിന് വിജയമുണ്ടായതിന് ശേഷം എന്നെ വ്യക്തിഹത്യ ചെയ്തു.
എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും.
ആര്‍ഡിഎക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന് വളര്‍ന്ന് വരുന്ന മറ്റൊരു സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്.
എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു.
സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല.ആന്റണി വര്‍ഗീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തന്റെ അമ്മ ജൂഡ് ആന്തണിക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
നാണക്കേട് കാരണം വീട്ടുകാർ പുറത്തിറങ്ങിയിട്ട് രണ്ടു ദിവസമായി: തെളിവ് നിരത്തി ആന്റണി വർഗീസ്
12:55 PM May 11, 2023 | Deepika.com