താരദന്പതിമാരായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ ഒരു യുട്യൂബ് ചാനലിനെതിരെ പരാതിയുമായി ഡൽഹി ഹൈക്കോടതയിൽ. തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ആരാധ്യ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 11 വയസ്സുള്ള താരപുത്രി പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ വിലക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. യൂട്യൂബ് ചാനലിൽ വന്നിരിക്കുന്ന 10 ഉള്ളടക്കങ്ങൾ ഒഴിവാക്കണമെന്നാണ് ആരാധ്യയുടെ ആവശ്യം. ഡൽഹി ഹൈക്കോടതി ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെറുള്ള ആരാധ്യയ്ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്.
ആരാധ്യ ബച്ചനെതിരെ ഇത്തരം വ്യാജവാർത്തകൾ അപ്ലോഡ് ചെയ്തതിലൂടെ അവർ അവളുടെ അവകാശങ്ങൾ ലംഘിച്ചുവെന്നും അവളുടെ നല്ല മനസിനും പ്രശസ്തിക്കും കളങ്കം വരുത്താൻ ശ്രമിച്ചുവെന്നും ബച്ചൻ കുടുംബം ആരോപിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രശസ്തനാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്റെ മുഖത്ത് നോക്കി പറയണമെന്ന് ബോബ് ബിശ്വാസ് എന്ന സിനിമയുടെ പ്രമോഷനിടയിൽ വിദ്വേഷകർക്കെതിരെ അഭിഷേക് ആഞ്ഞടിച്ചിരുന്നു. 2011ലാണ് താരദന്പതികൾക്ക് ആരാധ്യ പിറന്നത്.
ആരോഗ്യം സംബന്ധിച്ച് വ്യാജവാർത്തകൾ; പരാതിയുമായി ആരാധ്യ ബച്ചന് കോടതിയിൽ
02:45 PM Apr 20, 2023 | Deepika.com