ആ നടൻ ഇത്രയും പ്രശ്നക്കാരനാകുമെന്ന് കരുതിയില്ല: ഷിബു ജി. സുശീലൻ

11:35 AM Apr 20, 2023 | Deepika.com

മലയാളത്തിലെ ചില യുവനടീ-നടൻമാർ ചിത്രീകരണസ്ഥലത്തും എഡിറ്റിംഗിൽ പോലും അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ഫെഫ്ക ആരോപിച്ചിരുന്നു. ഇപ്പോഴിതാ അതേ വിഷയവുമായി ബന്ധപ്പെട്ട് നിർമാതാവും ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി. സുശീലൻ എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അടുത്തകാലത്ത് ഒരു യുവനടന് താൻ അമ്മയിൽ അംഗത്വം എടുത്തുകൊടുത്തുവെന്നും എന്നാൽ ആ യുവനടൻ മലയാളസിനിമയ്ക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന്‌ സ്വപ്‌നത്തിൽ പോലും താൻ കരുതിയില്ലെന്നും ഷിബു പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ അംഗങ്ങളുടെയും, അതു പോലെ ഫെഫ്കയിലെ മറ്റ് യൂണിയൻ സഹപ്രവർത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങൾ ദിവസവും കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഇന്നലെ ഫെഫ്ക ജനറൽ കൗൺസിൽ കഴിഞ്ഞിട്ട് ഒരു പ്രസ് മീറ്റ് നടന്നു..

പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂട്ടുന്നപ്രശ്നങ്ങളെ പറ്റി. ഈ പ്രശ്നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവാണ്. ഷൂട്ടിങ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, നമ്മൾ അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം...അങ്ങനെ നിരവധി തലവേദന... നമ്മൾ എന്തിന് ഇത് സഹിക്കണം.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്.

സിനിമ നിർമാതാക്കൾ എന്തിനാണ് ഇവരെ വച്ച് സിനിമ എടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങൾ ഈ പ്രശ്നക്കാരുടെ പുറകെ പോകാതിരിക്കുക. അവർ സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെ... നമ്മൾ എന്തിന് അവരുടെ സമാധാനം കളയണം....എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷർ, ഉറക്കമില്ലായ്മ നമ്മൾ വാങ്ങണം.

അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണർത്താൻ പോകരുത്.. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക..അവർ വേണ്ടുവോളം വിശ്രമിക്കട്ടെ. നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്. ഇങ്ങനെ സിനിമ ഇൻഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മൾ എന്തിന് ഉൾപ്പെടുത്തണം. സമാധാനത്തോടെ ജോലിയിൽ ആത്മാർഥത ഉള്ളവരെ വച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്.

മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം. പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് ‘അമ്മ’യിൽ മെംബർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് ‘അമ്മ’ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി.

‘അമ്മ’ ഭാരവാഹികളോട് സത്യത്തിൽ മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന കുറ്റബോധം ഇപ്പോൾ എനിക്കുണ്ട്. ഈ യുവനടൻ മലയാളസിനിമയ്ക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന്‌ സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയില്ല.