ന്യൂഡൽഹി: ഇറച്ചി കഴിക്കുന്നവർക്ക് ആകാശത്തും രക്ഷയില്ല. എന്തിനേറെ, ഒരു ഓംലെറ്റ് പോലും ചിലപ്പോൾ ഭൂമിയിലെ സ്വപ്നമായി അവശേഷിക്കും. ചെലവ് ചുരുക്കലിന്റെ പേരുപറഞ്ഞ് ഇക്കോണമി ക്ലാസ് മെനുവിൽനിന്ന് സസ്യേതര വിഭവങ്ങൾ എയർ ഇന്ത്യ വെട്ടിമാറ്റി. ഇക്കോണമി ക്ലാസിൽ ഇനി സസ്യാഹാരമേ വിളന്പൂ എന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വിനി ലോഹൻ പറഞ്ഞു.
എയർ ഇന്ത്യയിലെ ബിസിനസ് ക്ലാസിലും അന്താരാഷ്ട്ര സർവീസിലും ഇറച്ചിയും മീനും വിളന്പും. എന്നാൽ, 90 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര യാത്രകളിൽ സസ്യാഹാരം മാത്രമേ വിളന്പൂ. ചെലവും ഭക്ഷണത്തിന്റെ അവശിഷ്ടവും കുറയ് ക്കാനാണിതെന്നാണ് ന്യായീ കരണം. ഇതുവഴി വർഷം 10 കോടി രൂപ ലാഭിക്കുമെന്നാണ് നിഗ മനം. എയർ ഇന്ത്യ കാറ്ററിംഗ് സർവീസിനായി വർഷം 400 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്.
ഈ തീരുമാനം അംഗീകാരിക്കാനാകില്ലെന്ന് എയർ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡി. സുധാകർ റെഡ്ഢി പറഞ്ഞു. ഏതാനും ആഴ്ച മുൻപ് എയർ ഇന്ത്യ സാലഡുകൾ നിർത്തലാക്കിയിരുന്നു. യാത്രക്കാർക്കു നല്കുന്ന മാഗസിനുകളുടെ എണ്ണവും വെട്ടിച്ചുരുക്കിയിരുന്നു.
എയർ ഇന്ത്യയിൽ ഇറച്ചി വിലക്ക്!
01:26 PM Jul 11, 2017 | Deepika.com