വിജയൻ കലിപ്പിലാണ്

03:02 PM Apr 03, 2023 | Deepika.com

എല്ലാം മറക്കാനുള്ള മുത്തമായിരുന്നു അന്ന് ഒരു വേദിയിൽവെച്ച് ദാസൻ(മോഹൻലാൽ) വിജയന് (ശ്രീനിവാസൻ) നൽകിയത്. ഒറ്റ നിമിഷം കൊണ്ട് ഒരുപിടി പിണക്കങ്ങൾ ഒരുമിച്ച് ഇല്ലാതായത് പോലെ അവർ പരസ്പരം ചിരിക്കുകയും ചെയ്തു. ഇതൊക്കെ നേരിട്ട് കണ്ടവരും സോഷ്യൽ മീഡിയയിലൂടെ ആസ്വദിച്ചവരുമെല്ലാം ദാസനും വിജയനും വീണ്ടും ഒന്നിച്ചുവെന്ന് വാഴ്ത്തിപ്പാടി.

എന്നാൽ ഏറെ പ്രശംസിപ്പിക്കപ്പെട്ട ആ "ഉമ്മ'യ്ക്ക് ശേഷം എങ്ങനെ ദാസനെ(മോഹൻലാലിനെ) വലിച്ചു കീറാമെന്ന നാടകം വീണ്ടും തുടങ്ങി കഴിഞ്ഞിരിക്കുന്നു. അടുത്തിടെ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ ശ്രീനിവാസൻ അടിമുടി വിമർശന ശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചത്. പ്രേംനസീർ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം മോഹൻലാലിനെ അറിയിച്ചപ്പോൾ അതിനെ അവഗണിച്ച് സംസാരിച്ചുവെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ശരിക്കും ഇവർ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ആർക്കും അങ്ങോട്ട് ശരിക്കും പിടികിട്ടുന്നില്ല. പക്ഷേ എന്തോ ഒന്ന് ശ്രീനിവാസന്‍റെ ഉള്ളിൽ കിടന്ന് തിളച്ച് മറിയുന്നുണ്ട്. അതിന്‍റെ മൂർത്തി ഭാവം പുസ്തക രൂപത്തിൽ പുറത്തുവരുമോയെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അങ്ങനെയൊന്ന് പുറത്തിറങ്ങിയാൽ ചൂടപ്പം പോലെ അത് വിറ്റു പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ദാസന്‍റെ സംയമനം