ഓസ്‌കറില്‍ ഫീനിക്‌സ്പക്ഷിയായി ബ്രണ്ടന്‍ ഫ്രേസര്‍

12:49 PM Mar 13, 2023 | Deepika.com

95-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ നിരവധി താരങ്ങള്‍ അണിനിരന്നെങ്കിലും താരങ്ങളില്‍ താരം ബ്രണ്ടന്‍ ഫ്രേസര്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. ഡാരന്‍ ആരോണോഫ്‌സ്‌കി സംവിധാനം നിര്‍വഹിച്ച ദി വെയ്ല്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് കരസ്ഥമാക്കുമ്പോള്‍ അതിനെ അഭൂതപൂര്‍വമായ തിരിച്ചുവരവ് എന്നു മാത്രമേ വിശേഷിപ്പിക്കാവൂ.

ഒരുകാലത്ത് ഐക്കണിക് മൂവി സീരീസായ 'ദി മമ്മി' ട്രിലോജിയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമായിരുന്നു ഫ്രേസര്‍. 1999-2008 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ദി മമ്മി സീരിസിലെ സാഹസികനായ നായകനെ ഇഷ്ടപ്പെടാത്ത പ്രേക്ഷകരുണ്ടാവില്ല.

1997ല്‍ പുറങ്ങിയ ജോര്‍ജ് ഓഫ് ദി ജംഗിള്‍, ഷൂള്‍ വേണിന്‍റെ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ എ ജേര്‍ണി ടു ദി സെന്‍റര്‍ ഓഫ് എര്‍ത്ത്(2008) എന്നീ ചിത്രങ്ങള്‍ക്കും ആരാധകരേറെ.

1991ല്‍ പുറത്തിറങ്ങിയ 'ഡോഗ്‌ഫൈറ്റ്' എന്ന കമിംഗ് ഏജ് ഡ്രാമയിലൂടെ സിനിമ ജീവിതത്തിനു തുടക്കമിട്ട ബ്രണ്ടന്‍റെ കരിയറിലെ ആദ്യ മേജര്‍ ഹിറ്റ് ടാര്‍സനു സമാനമായ 'ജോര്‍ജ് ഓഫ് ദി ജംഗിള്‍' ആയിരുന്നു.



എന്നാല്‍ 1999ല്‍ പുറത്തിറങ്ങിയ ദി മമ്മി താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. സാഹസികനായ റിക്കിനെ ലോകം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഹാരിസണ്‍ ഫോഡിന്‍റെ ഇന്ത്യാനാ ജോണ്‍സിനൊപ്പമാണ് ഫ്രേസറിന്‍റെ റിക്ക് ഒക്കോണലിനെ ഹോളിവുഡ് പ്രതിഷ്ഠിച്ചത്.

പിന്നീട് ഇറങ്ങിയ മമ്മി റിട്ടേണ്‍സും(2001), മൂന്നാം ഭാഗമായ ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപററും(2008) വന്‍വിജയമായി. അതേ വര്‍ഷമിറങ്ങിയ എ ജേര്‍ണി ടു ദി സെന്റര്‍ ഓഫ് എര്‍ത്തും ആരാധകരെ നിരാശരാക്കിയില്ല.



സിനിമകള്‍ വിജയിക്കുമ്പോഴും ഫ്രേസറിന്‍റെ ദാമ്പത്യജീവിതം അത്ര വിജയകരമായിരുന്നില്ല. ഭാര്യ ആഫ്‌റ്റോണ്‍ സ്മിത്തുമായുണ്ടായിരുന്ന 11 വര്‍ഷത്തെ ദാമ്പത്യം 2009ല്‍ താരം അവസാനിപ്പിച്ചു. ഭാര്യയ്ക്ക് നല്‍കാന്‍ വിധിക്കപ്പെട്ട ജീവനാശം വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഫ്രേസര്‍ പലതവണ കോടതി കയറിയിറങ്ങിയെങ്കിലും വിധി ഭാര്യയ്ക്ക് അനുകൂലമായിരുന്നു.

ഇതോടൊപ്പം നിരവധി ആരോഗ്യപ്രശ്‌നങ്ങളും താരത്തെ അലട്ടി. പതിയെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ടെലിവിഷന്‍ സീരീസുകളിലേക്ക് കൂടുമാറിയ അദ്ദേഹം 2018ല്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു.

2003ല്‍ അന്നത്തെ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ഫിലിപ്പ് ബെര്‍ക്കില്‍ നിന്ന് ലൈംഗികപീഡനം നേരിട്ടെന്നായിരുന്നു ആ തുറന്നു പറച്ചില്‍.

ആ ദുരനുഭവം, വിവാഹമോചനം, അമ്മയുടെ മരണം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മൂലമുണ്ടായ കടുത്ത വിഷാദരോഗം താരത്തിന്‍റെ ശോഭനമായ കരിയറിന് തടയിട്ടുവെന്നുവേണം പറയാന്‍.

ഒരു പതിറ്റാണ്ട് വിസ്മൃതിയിലാണ്ടുപോയ താരത്തിന്‍റെ സിനിമാ ജീവിതത്തിന് വീണ്ടും തിളക്കം വെക്കുന്നത് 2021ല്‍ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് സംവിധാനം ചെയ്ത 'നോ സഡന്‍ മൂവ്' എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ ദ വെയ്‌ലിലൂടെ ഓസ്‌കാറും താരത്തെ തേടിയെത്തിയിരിക്കുന്നു.

ദി മമ്മിയിലൂടെ പേരെടുത്ത താരത്തിന്‍റെ തിരിച്ചു വരവിന് വഴിയൊരുക്കിയത് മമ്മിയിലെ നായികയായ റേച്ചല്‍ വീസിന്‍റെ മുന്‍ പങ്കാളിയായ ഡാരന്‍ ആരോണോഫ്‌സ്‌കിയാണെന്നത് യാദൃശ്ചികതയായി.

ദി വെയ്‌ലിലെ സ്വവര്‍ഗാനുരാഗിയായ ഇംഗ്ലീഷ് പ്രൊഫസര്‍ ചാര്‍ളിയായുള്ള താരത്തിന്‍റെ പകര്‍ന്നാട്ടം കണ്ടവര്‍ക്കൊന്നും ഇത്തവണ മികച്ച നടനുള്ള ഓസ്‌കാര്‍ ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല.

തന്‍റെ അമിതവണ്ണത്തില്‍ ആത്മനിന്ദ അനുഭവിക്കുമ്പോഴും തന്‍റെ ജീവിതചര്യയില്‍ മാറ്റം വരുത്താന്‍ ചാര്‍ളി തയ്യാറാകുന്നില്ല. തന്‍റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് ബോധ്യം ഉള്ളപ്പോഴും മകളോടും ഭാര്യയോടുമുള്ള സ്‌നേഹം ചാര്‍ളിയെ നിസ്സഹായനാക്കുന്നു.

ഒരു മാംസപിണ്ഡമായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന വിചാരത്താല്‍ തന്‍റെ ആരോഗ്യത്തിന് നിഷിദ്ധമായ പീറ്റ്‌സയും ബര്‍ഗറുമെല്ലാം വാരിവലിച്ച് കഴിച്ച് മരണത്തെ വരിക്കാനൊരുങ്ങുന്ന ചാര്‍ളിയായി അക്ഷരാര്‍ഥത്തില്‍ ജീവിക്കുകയായിരുന്നു ഫ്രേസര്‍. ഹോളിവുഡ് കണ്ട ഏറ്റവും വലിയൊരു തിരിച്ചുവരവിലൂടെയാണ് ഫ്രേസര്‍ മികച്ച നടനാവുന്നതെന്ന് നിസംശ്ശയം പറയാം.