ആറ്റുകാൽ പൊങ്കാലയിലെ നിറസാന്നിധ്യമാണ് നടി ചിപ്പി. കഴിഞ്ഞ 20 വർഷത്തിലധികമായി പൊങ്കാല അർപ്പിക്കാനെത്തുന്ന താരമാണ് ചിപ്പി. തന്റെ ജീവിതത്തിൽ വന്ന എല്ലാ വിധ അനുഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും കാരണം ആറ്റുകാൽ അമ്മയാണെന്ന് നടി പറയുന്നു.
ഞാൻ ജനിച്ചുവളർന്നത് തിരുവന്തപുരത്താണ്. അതുകൊണ്ടാകും ആറ്റുകാൽ അമ്മയോട് ഇത്രയും സ്നേഹം. പൊങ്കാല നാടിന്റെ ആഘോഷവും ഉത്സവുമാണ്. തിരുവനന്തപുരത്തെ എല്ലാവർക്കും ആ സ്നേഹമുണ്ട്. ക്ഷേത്രത്തിന്റെ അടുത്തുവന്ന് പൊങ്കാലയിടണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഞാൻ രാവിലെ ഇവിടെ വരുന്നത്.
എല്ലാം നല്ലതായി വരണം എന്ന പ്രാർഥനയിലാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. നമുക്ക് മോശമായി വരുന്ന കാര്യങ്ങൾ മാറിപ്പോകണം. ഇതൊക്കെയാണ് നമ്മളെല്ലാവരും പ്രാർഥിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം അമ്മയെ മനസ്സില്‍ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടത്. അമ്മയെ വന്ന് കണ്ട് തൊഴാനും പറ്റിയില്ല.
കഴിഞ്ഞ വർഷം വന്നെങ്കിലും ഉള്ളിൽ കയറി തൊഴാൻ കഴിഞ്ഞില്ല, ഭയങ്കര തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികിൽ ഇരുന്ന് പൊങ്കാല ഇടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ചിപ്പി പറഞ്ഞു.