കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസത്തിനുള്ളിൽ ഏഴാം മാസത്തിലെ ചടങ്ങുകൾ; പ്രതികരിച്ച് ഷംന കാസിം

09:28 AM Mar 07, 2023 | Deepika.com

നടി ഷംന കാസിമിന്‍റെ ബേബി ഷവർ വീഡിയോ സമൂഹമാധ്യമങ്ങളിലൊന്നാകെ തരംഗമായിരുന്നു. താരം തന്നെയാണ് തന്‍റെ ഗർഭകാലത്തെ ഏഴാം മാസത്തെ ചടങ്ങിന്‍റെ വീഡിയോ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ താരത്തിന്‍റെ ഗർഭധാരണവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിക്കുകയായിരുന്നു.

ഒക്ടോബറിൽ 23ന് കല്യാണം കഴിഞ്ഞ ഷംന ജനുവരി‌യിൽ ഗർഭകാലത്തെ ഏഴാം മാസ ചടങ്ങുകൾ നടത്തി എന്ന രീതിയിൽ പല യുട്യൂബ് ചാനലുകളിലും വാർത്തകൾ വന്നിരുന്നു. ഒടുവിൽ തന്‍റെ ഗർഭധാരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് താരം തന്നെ രംഗത്തെത്തി.

ഷാനിദ് ആസിഫ് അലിയും താനും നിക്കാഹിനു ശേഷം ലിവിംഗ് ടുഗദെറിലായിരുന്നുവെന്ന് ഷംന പറയുന്നു. സിനിമകളുടെ തിരക്കു വന്നതിലാൽ വിവാഹച്ചടങ്ങുകൾ നീണ്ടുപോയി. അതാണ് ആശയക്കുഴപ്പം വരാൻ കാരണമായതെന്നും ഷംന പറഞ്ഞു. ‌



ബേബി ഷവറിന് ശേഷം ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ചു. അവര്‍ക്കെല്ലാം നന്ദിയുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ കണ്ടു. നിരവധി യൂട്യൂബ് ചാനലുകളില്‍ പല തലക്കെട്ട് ഒക്കെ ഇട്ട് വീഡിയോകള്‍ വന്നു.

കല്യാണത്തിന് മുന്‍പേ പ്രഗ്നന്‍റ് ആയോ എന്നൊക്കെ ആളുകള്‍ ചോദിച്ചു. കല്യാണം കഴിഞ്ഞ് മൂന്ന് മാസമേ ആയുള്ളു, അപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്നൊക്കെ ആളുകള്‍ക്ക് സംശയമായി.

ജൂണ്‍ 12 നാണ് എന്‍റെ നിക്കാഹ് കഴിഞ്ഞത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിന് ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു.

നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിന് ശേഷം വിവാഹച്ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

തെലുങ്ക് ചിത്രം ദസറ ഉള്‍പ്പടെയുള്ളവയില്‍ അഭിനയിച്ചിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതുകൊണ്ട് വിവാഹച്ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. ഇതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്‍റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. എല്ലാവരുടെയും പ്രാർഥനക്കും ആശംസകൾക്കും നന്ദി.
ഷംന കാസിം പറഞ്ഞു.