മണിരത്നം പൊന്നിയൻ സെൽവനിലേക്ക് വിളിക്കാൻ കാരണം പിഷാരടി: കഥ പറഞ്ഞ് ജയറാം

03:48 PM Jan 13, 2023 | Deepika.com

മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ സിനിമയിലെ ആഴ്വാർ കടിയാൻ നന്പിയെന്ന കഥാപാത്രം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചത് പിഷാരടി വഴിയാണെന്ന് ജയറാം.

രമേഷ് പിഷാരടി സംവിധാനം ചെയ്ത 'പഞ്ചവർണ്ണത്തത്ത' എന്ന ചിത്രത്തിലെ ജയറാമിന്‍റെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് നമ്പിയായി അഭിനയിക്കാൻ ജയറാമിനെ ക്ഷണിച്ചതെന്ന് താരം പറഞ്ഞു.

ഏതെങ്കിലും ഒരു വലിയ വേദിയിൽ ഇതു പറഞ്ഞ് പിഷാരടിക്ക് സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് ഇത്രനാളും തുറന്നു പറയാതിരുന്നതെന്നും താരം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലെ അവാർഡ് നിശയിൽ സംസാരിക്കുകയായിരുന്നു ജയറാം.

രണ്ടര വർഷം മുൻപ് മണിരത്നത്തിന്‍റെ ഓഫിസിൽനിന്ന് എനിക്ക് വിളി വരുന്നു, ഞാൻ അദ്ദേഹത്തെ കാണാൻ അവിടെ ചെല്ലുന്നു. കഴിഞ്ഞ 40 വർഷമായി പലരും സിനിമയാക്കാൻ കൊതിച്ച പൊന്നിയൻ സെൽവൻ എന്ന എക്കാലത്തെയും ചരിത്രമായ നോവൽ സിനിമയാക്കാൻ പോകുന്നു എന്ന വാർത്തയാണ് അദ്ദേഹം പറഞ്ഞത്.

എനിക്ക് ഭയങ്കര ത്രില്ല് ആയി. കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ള കഥയാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ കഥാപാത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആഴ്‌വാർ കടിയാൻ നമ്പി എന്ന പ്രധാനമന്ത്രിയുടെ ചാരനായ കഥാപാത്രം.

ആ നോവലിൽ ഏറ്റവും രസകരമായിട്ടുള്ളതാണ് വന്തിയത്തേവനും നമ്പിയും ഒരുമിച്ചുള്ള യാത്രയും അവർ തമ്മിലുള്ള ടോം ആൻഡ് ജെറി കളിയും. രണ്ടാം ഭാഗത്തിലാണ് അത് കൂടുതൽ വരുന്നത്. മണിരത്നം കഥ മുഴുവൻ വലിയൊരു ചാർട്ട് പേപ്പറിൽ ആക്കി വച്ച് ഓരോന്നും വിവരിച്ചു തന്നു.

കഥാപാത്രങ്ങളെല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ആഴ്‌വാർ കടിയാൻ നമ്പിക്ക് എന്റെ കുറച്ച് സാമ്യമുണ്ടല്ലോ? എന്നിലേക്ക് സർ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന്.

അദ്ദേഹം എന്നോട് പറഞ്ഞു, പിഷാരടി എന്നൊരു സംവിധായകൻ മലയാളത്തിൽ ഇല്ലേ? ഞാൻ പറഞ്ഞു, ഉണ്ട്. ഉടനെ മണിരത്നം ഒരു പടം കാണിച്ചു തന്നു. പിഷാരടി എന്നെ വച്ച് ആദ്യം ചെയ്ത സിനിമയുടെ വലിയൊരു പോസ്റ്റർ ആയിരുന്നു അവിടെ ചുമരിൽ വച്ചിരുന്നത്.

പഞ്ചവർണ്ണത്തത്ത എന്ന ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ ആ മൊട്ടത്തല കണ്ടിട്ടാണ് എന്നെ വിളിച്ചത്. അല്ലെങ്കിൽ ഒരിക്കലും മണിരത്നത്തിന്‍റെ മനസ്സിൽ അങ്ങനെ വരികയേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ ചരിത്രത്തിൽ ഇടം പിടിച്ച സിനിമയുടെ ഭാഗമാകാൻ എന്നെ സഹായിച്ചത് പിഷാരടി ആണ്. ഇതു വേണമെങ്കിൽ എനിക്ക് പിഷാരടിയെ ഫോൺ ചെയ്തു പറയാം. എന്നാൽ ഇത് വലിയൊരു വേദിയിൽ തന്നെ പറയണം എന്നുള്ളതുകൊണ്ടാണ് ഇത്രയും കാത്തിരുന്നത്.
ജയറാം പറഞ്ഞു.