അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല; ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി നടൻ ബാല

10:22 AM Dec 09, 2022 | Deepika.com

ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി നടൻ ബാല രംഗത്ത്. ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷെഫീക്കിന്‍റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ല എന്നാണ് താരത്തിന്‍റെ ആരോപണം. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരിൽ പലർക്കും പണം നൽകിയിട്ടില്ലെന്നും ബാല ആരോപിച്ചു.

തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല, പിന്നില്‍ പ്രവര്‍ത്തിച്ച ബാക്കി ആളുകള്‍ക്കെങ്കിലും പണം നല്‍കണമെന്നാണ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ബാല ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു കോടി 25 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്കായി കഷ്ടപ്പെട്ടവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ന്യായമില്ല. ചിത്രത്തിന് ആകെ മുതൽ മുടക്ക് ഒന്നേകാൽ കോടി മാത്രമാണ്.

ഇപ്പോൾ 16 കോടിയിലധികം ചിത്രത്തിന് ലഭിച്ചു. സിനിമയിൽ അഭിനയിച്ച സ്ത്രീകൾക്ക് പൈസ കൊടുത്തു. പക്ഷേ മറ്റുള്ളവർക്ക് പണം ലഭിച്ചിട്ടില്ല. പലർക്കും പേടിയാണ് പ്രതിഫലം ലഭിച്ചിട്ടില്ല എന്നു പറയാൻ. ഉണ്ണി മുകുന്ദൻ ഒരു ചിന്ന പയ്യനാണ്.

മനുഷ്യത്വം എന്നൊരു കാര്യം വേണം. ശന്പളം കൊടുത്തിട്ടില്ല. പക്ഷേ അവർക്ക് ഡിഫൻഡർ വാങ്ങാം. പാവപ്പെട്ടവർക്ക് പണം കൊടുക്കാൻ ഉണ്ണി മുകുന്ദന് പൈസയില്ല. സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല.

എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്‌. പരാതി കൊടുക്കുന്നില്ല. പക്ഷേ ഉണ്ണി മുകുന്ദന്‍ കുറിച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. പരാതിയുമില്ല. ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദന്‍. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തില്‍ വേണ്ടെന്നും, മനുഷ്യന്‍ മനുഷ്യനായി ഇരിക്കണം
ബാല പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ കേന്ദ കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 25 നാണ് തീയേറ്ററുകളില്‍ എത്തിയത്. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടന്‍ ബാല ഈ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്‍റെ സന്തോഷം.