"മച്ചന്പീ...' വിളി ഇനിയില്ല; കൊച്ചുപ്രേമന് യാത്രാമൊഴി നൽകി സ്നേഹിതർ

09:17 AM Dec 05, 2022 | Deepika.com

നടൻ കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. പ്രിയപ്പെട്ടവരുടെ ഉറ്റ സ്നേഹിതനും സിനിമ ആസ്വാദക മനസുകളിൽ നിറ ചിരിയുമായിരുന്ന കൊച്ചു പ്രേമനെ കാണാനായി നാടിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ എത്തി.



തിരുവനന്തപുരത്തെ വീട്ടിൽ സാമൂഹിക സാംസ്കാരിക രംഗത്ത നിരവിധി പേരാണ് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. മികച്ച മനുഷ്യസ്നേഹിയെയും നടനെയുമാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.



തൈക്കാട് ശാന്തികവാടത്തിലാണ് കൊച്ചു പ്രേമൻ അന്ത്യ വിശ്രമം കൊള്ളുന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ. അനിലും ഭൗതികദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു.



അഭിനയരംഗത്ത് സജീവമായിരിക്കെയാണ് കൊച്ചു പ്രേമന്‍റെ പൊടുന്നനെയുള്ള വിയോഗവാർത്ത എത്തുന്നത്. ശ്വാസകോശരോഗത്തിന് ചികില്‍സയിലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.