എനിക്കെന്‍റെ കുടുംബം വേണം ഇനി; സിനിമയിൽ നിന്നും നീണ്ട ഇടവേള എടുക്കാൻ ആമിർ ഖാൻ

10:20 AM Nov 16, 2022 | Deepika.com

സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുക്കാനൊരുങ്ങി ആമിർ ഖാൻ. കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ഇനിയുള്ള തീരുമാനമെന്നും അഭിനയത്തിൽ നിന്നു മാത്രമാണ് ഇടവേളയെടുക്കുന്നതെന്നും സിനിമകൾ നിർമിക്കുമെന്നും താരം ഡൽഹിയിൽ പറഞ്ഞു. അവസാനം പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്‍റെ കനത്ത പരാജയത്തിനു ശേഷമാണ് താരം പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

ലാൽ സിംഗ് ഛദ്ദയ്ക്കു ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമയാണ് 'ചാംപ്യൻസ്'. വളരെ നല്ല കഥയും തിരക്കഥയുമാണ് ചിത്രത്തിന്‍റേത്. പക്ഷേ എനിക്ക് ഇപ്പോൾ വിശ്രമം ആവശ്യമാണ്. കുടുംബത്തിന്‍റെ കൂടെ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

35 വർഷമായി വിശ്രമം ഇല്ലാതെ മറ്റൊന്നും ആലോചിക്കാതെ ഞാൻ ജോലി ചെയ്തു. എന്നാൽ ഞാനുമായി അടുപ്പമുള്ളവർക്കെല്ലാം അത് ഒട്ടും പ്രായോഗികമായിരുന്നില്ല. അവരുമായി ഒന്നിച്ചു നിൽക്കേണ്ട സമയം വന്നു കഴിഞ്ഞു.

ഇനിയുള്ള കുറച്ച് വർഷങ്ങൾ നടനെന്ന നിലയിൽ എന്നെ കാണില്ല. എന്നെ സ്നേഹിക്കുന്നവർക്ക് ഇത് വിഷമകരമാവാം എങ്കിലും ചാംപ്യൻസ് എന്ന ചിത്രം ഞാൻ നിർമിക്കും. കാരണം എനിക്ക് ഈ സിനിമയിൽ വിശ്വാസമുണ്ട്.

എന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്‍റെ പുറകെയുള്ള ഓട്ടത്തിലായിരുന്നു എന്‍റെ ജീവിതം. ഈ യാത്രയിൽ എനിക്ക് പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല. എന്‍റെ മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, എന്‍റെ ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ.. അവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ ആയില്ല.

എന്‍റെ മകൾക്ക് 23 വയസ്സായി. കുട്ടിക്കാലം മുതലേ അവളുടെ ജീവിതത്തിൽ എന്‍റെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നത് എനിക്കറിയാം. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല.

എനിക്കിപ്പോൾ അതെല്ലാം മനസ്സിലാകുന്നു. എനിക്ക് അവളുടെ സ്വപ്നങ്ങളെക്കുറിച്ചോ ഭയത്തെക്കുറിച്ചോ അറിയില്ല. എന്നാൽ എന്‍റെ സംവിധായകരുടെ സ്വപ്നങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നു.
- ആമിർ ഖാൻ പറഞ്ഞു.