എനിക്ക് പിൻബലമാകാൻ അച്ഛനല്ലാതെ മറ്റാർക്ക് കഴിയും: വൈകാരിക കുറിപ്പുമായി സുപ്രിയ

11:01 AM Nov 14, 2022 | Deepika.com

പിതാവിനെ അനുസ്മരിച്ച് നിർമാതാവ് സുപ്രിയ മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അച്ഛനില്ലാതെയായിട്ട് ഒരു വർഷം കഴിഞ്ഞുവെന്നും ആ ഓർമകളിൽ നിന്നും എനിക്ക് മാറാൻ സാധിക്കുന്നില്ലെന്നും സുപ്രിയ കുറിക്കുന്നു.

തന്‍റെ ജീവിതത്തിന്‍റെ പിൻബലമായിരുന്നു അച്ഛനെന്നും തങ്ങളുടെ ജീവിതം മാറ്റി മറിച്ച വർഷമാണ് കടന്നുപോയതെന്നും അവർ പറയുന്നു. വളരെ വൈകാരികമായിട്ടാണ് സുപ്രിയ കുറിപ്പ് പൂർത്തിയാക്കുന്നത്.

കുറിപ്പിന്‍റെ പൂർണരൂപം

അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു. എന്‍റെ കണ്ണുകൾ ഏറ്റവും കൂടുതൽ നിറഞ്ഞ ഒരു വർഷം. എന്‍റെ ഫോണിലെ സ്പീഡ് ഡയൽ ലിസ്റ്റിൽ ഏറ്റവും മുകളിലുള്ള അച്ഛന്‍റെ നമ്പർ ഡയൽ ചെയ്യുന്നതിൽ നിന്ന് എന്‍റെ വിരലുകൾ എങ്ങനെ നിർത്തണമെന്ന് ഞാൻ ഇതുവരെ പഠിച്ചിട്ടില്ലാത്ത ഒരു വർഷം.

അച്ഛന്‍റെ ഫോട്ടകളിലൂടെയും വീഡിയോകളിലൂടെയും എല്ലാ ദിവസവും സ്ക്രോൾ ചെയ്താണ് ഓരോ ദിവസങ്ങളും കടന്നുപോകുന്നത്. എന്നെങ്കിലും ഒരു ദിവസം അച്ഛനെ കാണാമെന്ന പ്രതീക്ഷയിലാണ് ഞാൻ.

അച്ഛന്‍റെ വിയോഗം വിശ്വസിക്കാനാകാതെയും അതുണ്ടായതിലുള്ള രോക്ഷത്തോടെയും എത്രദിവസങ്ങളാണ് ഈ ഒരു വർഷത്തിനിടയിൽ ഞാൻ കഴിച്ചുകൂട്ടിയത്. എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചത്? എന്തുകൊണ്ട് നിങ്ങൾ, എന്തുകൊണ്ട് മറ്റാരെങ്കിലും?!

ഞാൻ അച്ഛന്‍റെ ശബ്ദം കേട്ടിട്ടും ആ കെട്ടിപ്പിടുത്തത്തിന്‍റെ സന്തോഷം അനുഭവിക്കുകയോ ചെയ്തിട്ട് ഒരു വർഷം ആയിരിക്കുന്നു. ഞങ്ങൾ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയം.

അങ്ങയെക്കുറിച്ച് ഒരു വാക്കെങ്കിലും പരാമർശിക്കാതെയോ ഒരു ചിന്തയിലൂടെയെങ്കിലും കടന്നുപോകാതെ എന്‍റെ ഒരു ദിവസം പോലും കടന്നുപോകാറില്ല. എല്ലാ രാത്രികളിലും സ്വപ്നങ്ങളിൽ വരുമെന്നും നമ്മൾ ഒരുമിച്ചിരിക്കാമെന്നും പ്രതീക്ഷിച്ച ഒരു വർഷം.

ഞാൻ തനിച്ചാണെന്നും എനിക്ക് പിൻബലമാകാൻ അച്ഛനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്നും ഞാൻ മനസിലാക്കിയ ഒരു വർഷം. എന്‍റെയും മമ്മിയുടെയും ജീവിതം മാറിമറിഞ്ഞ വർഷം.

മറ്റെല്ലാവരും അവരവരുടെ ജീവിതത്തിലേക്ക് നീങ്ങി. മമ്മിയുടെയും എന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വർഷം. അച്ഛനില്ലാതെ മുന്നോട്ടുള്ള പാത ഭയാനകമാണ്. പക്ഷെ ഒന്ന് ഞാൻ എന്നോട് തന്നെ പറയുന്നു. എനിക്ക് നേരിടാൻ കഴിയുമെന്ന്, കാരണം എന്‍റെ സിരകളിൽ ഒഴുകുന്നത് നിങ്ങളുടെ രക്തമാണെന്നും ഞാൻ നടക്കാൻ ശ്രമിക്കുന്നത് നിങ്ങൾ എനിക്ക് കാണിച്ചുതന്ന പാതയാണെന്നും. ഒരു വർഷം- ഞാൻ അങ്ങയെ വളരെ മിസ് ചെയ്യുന്നു, അതിനേക്കാളുപരി അങ്ങയെ ഞാൻ സ്നേഹിക്കുന്നു!