തിരക്കഥയില്‍ മാറ്റം വരുത്തി; ജിജോ പുന്നൂസ് ബറോസില്‍ നിന്നും പിന്‍മാറിയതായി റിപ്പോർട്ട്

02:52 PM Nov 02, 2022 | Deepika.com

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസിൽ നിന്നും ജിജോ പുന്നൂസ് പിൻമാറിയതായി റിപ്പോർട്ടുകൾ. താൻ എഴുതിയ തിരക്കഥയിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയെന്നാണ് നവോദയ സ്റ്റുഡിയോയുടെ ബ്ലോഗിൽ ജിജോ പുന്നൂസ് കുറിച്ചത്.

ഒടിയൻ, പുലിമുരുകൻ, ലൂസിഫർ, മരക്കാർ ചിത്രങ്ങളുടേതുപോലെ തിരക്കഥയും ബറോസിന്‍റെ കഥാപാത്രവും തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മോഹൻലാൽ ഒരുക്കി. 350 സിനിമകളുടെ ഭാഗമായ അറിവുകൊണ്ട് ലാലുമോന് അത് ചെയ്യാൻ കഴിയുമെന്നും എന്‍റെ വെറും ഏഴു സിനിമകളിൽ നിന്നുള്ള അറിവല്ലല്ലോ അദ്ദേഹത്തിനെന്നും ബ്ലോഗിൽ ജിജോ പുന്നൂസ് കുറിക്കുന്നു. ഈ പുനർനിർമ്മാണത്തിൽ ലാലുമോനെ സഹായിക്കാനുള്ള ചുമതല ടി.കെ.രാജീവ് തന്നിൽ നിന്ന് ഏറ്റെടുത്തെന്നും അദ്ദേഹം പറയുന്നു.

ജിജോ പുന്നൂസിന്‍റെ ബ്ലോഗ്

2018-ന്‍റെ മധ്യത്തില്‍ സിദ്ദിഖിന്‍റെ ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചര്‍ച്ചകള്‍ കാക്കനാടുള്ള ഞങ്ങളുടെ സ്റ്റുഡിയോയ്ക്ക് അടുത്ത് നടക്കുന്ന സമയം. രാജീവ്കുമാര്‍ സിദ്ദിഖിനെ കാണാന്‍ വരുന്നതിനിടയില്‍ ലാലുമോനുമായി (മോഹന്‍ലാല്‍) സ്റ്റുഡിയോയിലെത്തി തത്സമയ ത്രീഡി സ്റ്റേജ് ഷോയുടെ സാധ്യതയെക്കുറിച്ച് സംസാരിച്ചു.

ഡി ഗാമയുടെ ട്രഷര്‍ പ്രോജക്ട് ഇവിടെ നടക്കുന്നതിനെക്കുറിച്ച് അറിയാവുന്ന രാജീവ്, അപ്രതീക്ഷിതമായി ലാലുമോന്‍ വൃദ്ധനായ ഒരു ഭൂതത്തിന്‍റെ വേഷത്തിലെത്തുന്ന ഒരു മലയാളം സിനിമ ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചു. ഞാന്‍ സംവിധാനം ചെയ്യണമെന്ന് രാജീവ് നിര്‍ദ്ദേശിച്ചു. നിതി കാക്കുന്ന ഭൂതത്തിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് എനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു.

2019-ൽ എളമക്കരയിലുള്ള മോഹൻലാലിന്‍റെ വീട്ടിലെത്തി കുറേവർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്‍റെ അമ്മയെ കണ്ടു. അവർക്കൊപ്പം മിഴിയോരം എന്ന പാട്ടുപാടി. ശേഷം ഞാൻ മോഹൻലാലുമായി സംസാരിക്കവേയാണ് ഡിഗാമയുടെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ച് ഒരു മലയാളം സിനിമ എടുക്കാൻ പറ്റുമെന്ന് ഞാൻ അദ്ദേഹത്തെ അറിയിക്കുന്നത്.

എന്നാൽ ചിത്രം ഞാൻ സംവിധാനം ചെയ്യില്ലെന്നും അറിയിച്ചു. അപ്പോഴാണ്, എന്നെ അതിശയിപ്പിച്ചുകൊണ്ട്, ഒരു ഫാൻറസി ഫിലിം സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. എനിക്കത് സന്തോഷവുമായി.

ആദ്യമായി സംവിധാനം ചെയ്യുവരെ സഹായിക്കാന്‍ എനിക്കെപ്പോഴും താല്‍പര്യമാണ്. ഫാസിലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂവുമുതല്‍ രഘുനാഥ് പലേരിയുടെ ഒന്നു മുതല്‍ പൂജ്യം വരെ, രാജീവ് കുമാറിന്റെ ചാണക്യന്‍ അതെല്ലാം അതിനുദാഹരണങ്ങളാണ്. ഇപ്പോള്‍ മോഹന്‍ലാലിന്‍റെ അസോസിയേറ്റാകാന്‍ അവസരം വന്നിരുന്നു, 350 സിനിമകളില്‍ അഭിനയിച്ച നടന്‍റെ ആദ്യ സംവിധാന സംരംഭം.

അതിനു ശേഷം കാര്യങ്ങളൊക്കെ വേഗന്നായിരുന്നു. 22-ലധികം തവണയാണ് ഞാൻ ആ സിനിമയുടെ തിരക്കഥ തിരുത്തി. എനിക്ക് സംതൃപ്തി വരുന്നിടം വരെ ഞാന്‍ തിരക്കഥ തിരുത്തി. എന്‍റെയും സംവിധായകന്‍റെയും നിർമ്മാതാവിന്‍റെയും ഇഷ്ടത്തിനനുസരിച്ച് സ്ക്രിപ്റ്റ് മിനുക്കിയെടുത്തു.

പെൺകുട്ടിയാണ് കേന്ദ്രകഥാപാത്രം അതിന് ശേഷം മാത്രമേ ബറോസ് എന്ന കഥാപാത്രം വരികയുള്ളൂ എന്ന കാര്യത്തിൽ മാറ്റമുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ എന്ന നടനെക്കാളുപരി മോഹന്‍ലാല്‍ എന്ന സംവിധായകനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ അത് എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു.

2020-ന്‍റെ തുടക്കത്തോടെ പ്രൊഡക്ഷന്‍ തയ്യാറെടുപ്പുകൾ പൂര്‍ത്തിയായി. ഷൂട്ടിംഗ് സെറ്റിന്‍റെ ജോലികള്‍ ആരംഭിക്കാനിരിക്കെ, ഫെബ്രുവരിയില്‍, ആദ്യത്തെ കൊവിഡ് ലോക്ക്ഡൗണ്‍ സംഭവിച്ചു, എല്ലാ പ്രവര്‍ത്തനങ്ങളും അതോടെ പൂര്‍ണമായും നിലച്ചു.

2020 അവസാനത്തോടെ, പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. കല, വസ്ത്രാലങ്കാരം , പ്രോപ്‌സ്, സെറ്റ് വര്‍ക്ക് എന്നിവ ഏകദേശം മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കി. ഇവിടെ നവോദയ സ്റ്റുഡിയോയില്‍ 160 അംഗങ്ങള്‍ ദിവസവും ഈ പ്രോജക്റ്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

(1) വൂഡൂ ഡോള്‍ ആനിമേഷന്‍, (2) ഫാന്‍റസി വിഷ്വല്‍ ഇഫക്റ്റുകള്‍, (3) ആക്ഷന്‍ സീക്വന്‍സുകള്‍ എന്നിവയ്ക്കായുള്ള എല്ലാ പ്രീ-വിസ് വീഡിയോകളും മിനുക്കാന്‍ ഞങ്ങള്‍ അധിക സമയം ഉപയോഗിച്ചു. സ്‌ക്രിപ്റ്റ് റിഹേഴ്സല്‍ ചെയ്ത് അവസാനത്തെ ഷോട്ട് വരെ പൂര്‍ത്തിയാക്കി (അതിവേഗം ചിത്രീകരിക്കാന്‍ തീരുമാനിച്ച 3 വൈകാരിക രംഗങ്ങള്‍ ഒഴികെ).

ആഷിഷ് മിത്തല്‍ ഒരു ത്രീഡി ഡെപ്ത്ത് സ്‌ക്രിപ്റ്റ് തയ്യാറാക്കി സ്റ്റീരിയോഗ്രാഫി പ്രോഗ്രഷന്‍ രൂപകല്‍പ്പന ചെയ്തു. അതുപോലെ സൗണ്ട് ഡിസൈനര്‍ വിഷ്ണു മുഴുവന്‍ ചിത്രത്തിനും സൗണ്ട് സ്‌ക്രിപ്റ്റ് എഴുതി. 2021 ഏപ്രില്‍ അവസാനത്തില്‍ സിനിമയുടെ പൂജയും നടന്നു.

രണ്ടാമത്തെ കൊറോണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ഞങ്ങൾക്ക് കൊച്ചിയിൽ ഒരാഴ്ചത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.85 പേരടങ്ങുന്ന ക്രൂവിനൊപ്പം ഷൂട്ട് പുരോഗമിക്കുന്നതിനിടയിൽ രണ്ടാം തരംഗമെത്തി. നിരവധി അഭിനേതാക്കളും അണിയറപ്രവർത്തകരും രോഗബാധിതരാകുകയും ചെയ്തു.

എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചനകളുണ്ടായി. 'ലോക്ക് ഡൗൺ ഇളവുകൾ വന്നു തുടങ്ങി, ലോകമെമ്പാടുമുള്ള സിനിമാ ഷൂട്ടിംഗ് പുനരാരംഭിച്ചു, ഞങ്ങളുടെ സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും അടുത്ത പ്ലാനിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.

ബറോസിന്‍റെ നിർമ്മാതാവായ ആന്‍റണി പെരുമ്പാവൂരിന്‍റെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് 2021 അവസാനത്തോടെ ട്രെൻഡ് ആയി മാറിയ ഒടിടി ഫിലിം മേക്കിംഗിലേക്ക് കൂടുതൽ മാറിതുടങ്ങി.

കൊവിഡ് ഷൂട്ടിംഗ് നിയന്ത്രണങ്ങൾ കുറവുള്ളത് ഹൈദരാബാദിലായിരുന്നതിനാൽ അവരുടെ നിർമാണത്തിലുള്ള നാലു ചിത്രങ്ങളും കേരളത്തിന് പുറത്താക്കി. ത്രീഡി തിയേറ്റർ റിലീസിനായി ഉദ്ദേശിച്ച ഞങ്ങളുടെ ബറോസ് എന്ന സിനിമ പ്രായോഗികമല്ലാത്ത ഒരു ഓപ്ഷനായി തോന്നി. വാസ്തവത്തിൽ, പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വരെ നടന്നു.

2021 നവംബറിൽ ആശിർവാദിന്‍റെ ഒടിടി ഫിലിം പ്രൊജക്‌റ്റുകൾ പൂർത്തിയാക്കിയ ശേഷം ബറോസ് പുനരാരംഭിക്കാനുള്ള ആലോചനകളിലെത്തി. ലാലുമോൻ (മോഹൻലാൽ) മുൻകൈ എടുത്താണ് അത് സംഭവിച്ചതെന്ന് കരുതുന്നു.

വിശദമായ ചർച്ചകൾക്ക് ശേഷം കഥ,തിരക്കഥ, അഭിനേതാക്കൾ എല്ലാത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. അന്ന് (2021 നവംബർ മാസത്തിൽ) വിദേശത്ത് നിന്ന് കലാകാരന്മാരെ തിരികെ കൊണ്ടുവരാനോ ലൊക്കേഷൻ ചിത്രീകരണത്തിനായി ഗോവയുടെ സമീപ സ്ഥലങ്ങളിലേക്ക് പോകാനോ സാധിക്കില്ലായിരുന്നു.

മോഹൻലാലിന്‍റെ അടുത്ത കോൾ ഷീറ്റുകൾ മറ്റ് പ്രോജക്റ്റുകൾക്ക് നൽകുന്നതിന് മുമ്പ് നാലു മാസത്തെ ഡേറ്റുകൾ ഉപയോഗിക്കാൻ നിർമാതാവ് തീരുമാനിച്ചു. അതിനാൽ, വിശദമായ ചർച്ചകൾക്ക് ശേഷം, ബറോസ് എന്ന മലയാള സിനിമയുടെ കഥയും തിരക്കഥയും മാറ്റാൻ തീരുമാനിച്ചു''തിരക്കഥ വീണ്ടും എഴുതുന്നു.

2021 ഡിസംബർ മാസത്തിൽ, ലാലുമോൻ തന്നെ മുൻകൈയെടുത്ത്, കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങൾക്കായി രാജീവ്കുമാറിനൊപ്പം തിരക്കഥ (രംഗങ്ങളും കഥാപാത്രങ്ങളും സ്ഥലങ്ങളും) വീണ്ടും എഴുതി. കൂടുതലും നവോദയ കാമ്പസിന്‍റെ അകത്തായിരുന്നു ചിത്രീകരണം. അതൊരു ബുദ്ധിപരമായ തീരുമാനമായിരുന്നുവെന്ന് എനിക്ക് തോന്നി.

ലാലുമോൻ, തന്‍റെ സമീപകാല ഹിറ്റായ ഒടിയൻ, പുലിമുരുകൻ, ലൂസിഫർ, മരക്കാർ എന്നിവ പോലെ തിരക്കഥയും ബറോസിന്‍റെ കഥാപാത്രവും തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരുക്കി. മാറിയ തിരക്കഥയില്‍ മലയാളി കുടുംബ സിനിമ പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

350 സിനിമകളുടെ ഭാഗമായ അറിവുകൊണ്ട് ലാലുമോന് അത് ചെയ്യാൻ കഴിയും (എന്‍റെ വെറും ഏഴു സിനിമകളിൽ നിന്നുള്ള അറിവല്ലല്ലോ). ഈ പുനർനിർമ്മാണത്തിൽ ലാലുമോനെ സഹായിക്കാനുള്ള ചുമതല രാജീവ് എന്നിൽ നിന്ന് ഏറ്റെടുത്തു.

2022 ഏപ്രിൽ അവസാനത്തിൽ ബറോസ് നിധിയുടെ ചുവരുകളിൽ കറങ്ങുന്ന സീൻ എക്‌സിക്യൂട്ട് ചെയ്യാൻ മോഹൻലാൽ തന്നെ വിളിച്ചിരുന്നു. ബറോസ് എന്ന സിനിമയിലെ തന്‍റെ പങ്കാളിത്തം അതുമാത്രമാണ്.