വിവാഹം രജിസ്റ്റർ ചെയ്തത് ആറു വർഷങ്ങൾക്ക് മുൻപ്; ദന്പതികൾക്കാ‌യി വാടക ഗർഭധാരണം നടത്തിയത് താരത്തിന്‍റെ ബന്ധു?

10:55 AM Oct 16, 2022 | Deepika.com

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം രജിസറ്റര്‍ ചെയ്തിരുന്നുവെന്ന് താരദമ്പതികളായ നയന്‍താരയും വിഗ്നേഷ് ശിവനും. വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമ പ്രശ്‌നങ്ങള്‍ ഇല്ലെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ദമ്പതികള്‍ പറയുന്നു.

വിവാഹം രജിസ്റ്റര്‍ ചെയ്തിട്ട് ആറുവര്‍ഷമായെന്നും കഴിഞ്ഞ ഡിസംബറില്‍ വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്നും ഇവര്‍ അറിയിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്ത രേഖകളും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്നാണ് വിവരം. നയന്‍താരയുടെ ബന്ധുവായ ദുബായില്‍ താമസിക്കുന്ന യുവതിയാണ് താരത്തിനായി വാടക ഗര്‍ഭം ധരിച്ചതെന്നും വിവരുമുണ്ട്.

ദന്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ആരോഗ്യവകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് നിയമ ലംഘനം നടത്തിയുണ്ടോയെന്ന് അന്വേഷിക്കുന്നത്.

വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. ഇത് പാലിക്കാതെയാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിച്ചത്.

21നും 35നും ഇടയില്‍ പ്രായമുള്ള വിവാഹിതയ്ക്കു മാത്രമാണ് ഭര്‍ത്താവിന്‍റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാന്‍ കഴിയുക. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നതായിരുന്നു ഇരുവർക്കുമെതിരെ നേരെ ഉന്നയിച്ച ചോദ്യങ്ങൾ.