പ്രായം പോലും അകന്നു നില്ക്കുന്ന പ്രതിഭാസമാണ് അമിതാഭ് ബച്ചന് എന്ന നടന്. എണ്‍പതിന്റെ നിറവിൽ നിൽക്കുന്പോഴും അതിന് മാറ്റമില്ല. അരനൂറ്റാണ്ടിന്റെ അനുഭവമാണ് ഈ മനുഷ്യന്. അരങ്ങില്‍ വന്നതിന് ശേഷമുള്ള എല്ലാ തലമുറയിലും ആകാംഷ നിറച്ച നടന്.
ഉയര്‍ച്ച താഴ്ചകളെ സംയമനത്തോടെ നേരിട്ട മനുഷ്യന്. പ്രായം കൂടുന്തോറും തെരഞ്ഞെടുക്കുന്ന വേഷങ്ങളിലും സൂക്ഷ്മത വരുത്തിയ വ്യക്തി. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഭാവം. ഇതെല്ലാം കൂടി ചേര്‍ത്തുവായിക്കാവുന്ന ഒറ്റപേരാണ് അമിതാഭ് ബച്ചന്.
1942 ഒക്ടോബര്‍11ന് ഹരിവംശ് റായ് ബച്ചന്റെ മകനായി ജനനം. ഇന്‍ക്വിലാബ് എന്നായിരുന്നു അദ്ദേഹത്തിന് പിതാവ് ആദ്യമിട്ട പേര്. എന്നാൽ ആ പേര് മാറ്റി നിലയ്ക്കാത്ത ശോഭയെന്ന് അര്‍ഥമുള്ള അമിതാഭ് എന്ന പേര് പിതാവിന്റെ സുഹൃത്ത് കവി സുമിത്രാനന്ദന്‍ നിര്‍ദേശിച്ചു. പിന്നീട് കോളേജ് വിദ്യാഭ്യാസ കാലത്ത് നാടകങ്ങളോട് അഭിനിവേശം. അവിടെ നിന്നും സിനിമയിലേയ്ക്ക്.
1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ഏറ്റെടുക്കാന്‍ തയ്യാറാതാണ് അമിതാഭ് ബച്ചന് എന്ന മനുഷ്യനെ ലോകം അറിയാന്‍ ഇടയാക്കിയത്.പിന്നീട് അതൊരു നിറഞ്ഞാട്ടമായിരുന്നു. അങ്ങനെ എത്രയത്ര സിനിമകള്‍ പിന്നീട് വന്നു.
ക്ഷുഭിതനായ യുവാവ്,ഷഹന്‍ഷാ,സാദി കാ മഹാനായക്,സ്റ്റാര്‍ ഓഫ് മില്ലേനിയം,ബിഗ്ബി എന്നിങ്ങനെ നിരവധി പേരുകളില്‍ ഈ വലിയ മനുഷ്യന് അറിയപ്പെട്ടു. സഞ്ജീര്‍,ദിവാര്‍,ഷോലെ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് അദ്ദേഹത്തിന് ക്ഷുഭിതനായ യുവാവ് എന്ന പട്ടം അണിയിച്ചുകൊടുത്തത്.
ഹിറ്റുകള്‍ സൃഷ്ടിച്ചവയും അല്ലാത്തവയും. ഉയര്ന്നുപൊങ്ങിയപ്പോഴും ആ മനുഷ്യന് തന്റെ വ്യക്തിത്വം കൈവിട്ടില്ല. താഴ്ന്നു പറക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴും തന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയില്ല. പല വേഷങ്ങളിലും ജീവിതം അദ്ദേഹത്തെ നടത്തി.
എണ്‍പതുകളില്‍ രാജീവ് ഗാന്ധിയുമായുള്ള അടുപ്പം പ്രശസ്തമായിരുന്നു. 1984-1987വരെ അലഹബാദില്‍ നിന്നും എംപിയായി. എന്നാല്‍ രാഷ്ട്രീയം തനിക്ക് ചേര്‍ന്നതല്ല എന്ന് തോന്നിയതിനാല്‍ പിന്നീട് വീണ്ടും സിനിമയിലേക്ക് തിരികെ വന്നു.
പിന്നീട് എബിസിഎല്‍ എന്ന പേരില്‍ ഒരു കമ്പനി തുടങ്ങിയെങ്കിലും നഷ്ടത്തിലേക്ക് കൂപ്പുകുത്താനായിരുന്നു അതിന്റെ വിധി. വീണ്ടും സിനിമകളിലൂടെ തിരിച്ചു വരവിനൊരുങ്ങി. വിജയപരാജയങ്ങളിലൂടെ കടന്നുപോയി.
പക്ഷേ, അമിതാഭ് യുഗം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റുപറ്റി. ടെലിവിഷൻ ചാനൽ സ്റ്റാർ പ്ലസ് അവതരിപ്പിച്ച കോൻ ബനേഗ ക്രോർപതി എന്ന വിജ്ഞാന വിസ്മയം രാജ്യാന്തര വേദികളിൽതന്നെ ആഘോഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായ മാത്രം മൂലധനമാക്കി പ്രവർത്തിച്ചു പൂർവാധികം സന്പന്നനും പ്രസിദ്ധനുമായി ഇദ്ദേഹം തിരിച്ചുവന്നു. ഇനിയും ശക്തമായി തിരച്ചുവരും.
അതിരുകളില്ലാത്ത സ്നേഹമായി മാറിയ താരത്തിന്, ഉയരത്തേക്കാളും ഇരട്ടി വിനയമുള്ള മനുഷ്യന് സ്റ്റാർ ഓഫ് മില്ലേനിയത്തിന് പിറന്നാൾ ആശംസകൾ.
എൺപതിന്റെ നിറവിൽ ക്ഷുഭിതനായകൻ
11:14 AM Oct 11, 2022 | Deepika.com