ലാലിന്‍റെ കല്യാണത്തിന് വച്ച അതേ കണ്ണടയാണ് ബറോസിന്‍റെ പൂജയ്ക്കും വച്ചത്: മമ്മൂട്ടി

11:22 AM Oct 06, 2022 | Deepika.com

വാഹനങ്ങളോട് അതിയായ കമ്പമുള്ള നടനാണ് മമ്മൂട്ടി. അതുപോലെ തന്നെയാണ് കൂളിംഗ് ഗ്ലാസുകളുടെ ശേഖരവും. പഴയകാലത്തുപയോഗിച്ച കൂളിംഗ് ഗ്ലാസ് വരെ തന്‍റെ കൈയ്യിലുണ്ടെന്നതിന് ഉദാഹരണവുമായി നടന്‍ തന്നെയെത്തി.

റോഷാക്ക് ചിത്രത്തിന്‍റെ പ്രചരണത്തിലാണ് താരം ശേഖരത്തെക്കുറിച്ച് പറഞ്ഞത്. 1989ല്‍ മോഹന്‍ലാലിന്‍റെ വിവാഹത്തിന് ധരിച്ച കൂളിംഗ് ഗ്ലാസ് തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസിന്‍റെ പൂജയിലും വച്ചത്.



സംഘം സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു മമ്മൂട്ടി അന്ന് കല്യാണത്തിനെത്തിയത്.കൂളിംഗ് ഗ്ലാസ് മാത്രമല്ല വസ്ത്രങ്ങളും താരം അതുപോലെതന്നെ സൂക്ഷിക്കുന്നുണ്ട്. 1993ല്‍ ബോക്‌സര്‍ മുഹമ്മദ് അലിക്കൊപ്പമുള്ള ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരുന്ന ഷര്‍ട്ട് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അഭിമുഖത്തിനിടയില്‍ സഞ്ജു ശിവറാമും പറഞ്ഞു.