സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. അഭിഭാഷകരുടെ വേഷം ധരിച്ചാണ് നടി രാവിലെ കോടതിയിലെത്തിയത്. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പില്‍ കേസാണ് നടിക്കെതിരെയുള്ളത്.
കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറും കേസിലെ പ്രതിയാണ്. സുകാഷുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നനാണ് ഇഡി നല്കിയ കുറ്റപത്രത്തില്‍ ജാക്വിലിനെയും പ്രതി ചേര്‍ത്തത്.
നേരത്തെ, നടിയെ ഇഡി പലതവണ ചോദ്യം ചെയ്യുകയും ഏപ്രിലിൽ നടിയുടെ പേരിലുള്ള 7.27 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടിയെ ചോദ്യം ചെയ്തിരുന്നു.
കേസിൽ പ്രതിയായ പിങ്കി ഇറാനിയും പട്യാല ഹൗസ് കോടതിയിൽ ഹാജരായിരുന്നു. പിങ്കി ഇറാനി നേരത്തെ ജാമ്യം നേടിയിരുന്നു. ഇന്ന് ജാക്വലിൻ ഫെർണാണ്ടസിന് കുറ്റപത്രത്തിന്റെ പകർപ്പ് നൽകി. ജാക്വലിൻ ഫെർണാണ്ടസിന്റെ കേസ് പട്യാല ഹൗസ് കോടതി ഒക്ടോബർ 22 ന് ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.
സാന്പത്തിക തട്ടിപ്പ്കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം
12:27 PM Sep 26, 2022 | Deepika.com