ശബ്ദമിടറി പുരസ്കാര വേദിയിൽ ജോജു; പ്രസംഗം പാതിവഴിയിൽ നിർത്തി താരം

11:58 AM Sep 26, 2022 | Deepika.com

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന പുരസ്കാരത്തിലൂടെ സ്വന്തമായതെന്ന് നടൻ ജോജു ജോർജ്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചതിനു ശേഷം പുരസ്കാര ദാന വേദിയില്‍ സംസാരിക്കുകയായിരുന്നു താരം.

മമ്മൂട്ടി, ബിജു മേനോൻ തുടങ്ങിയവർക്കും താരം നന്ദി പറഞ്ഞു. എല്ലാവരുടെയും പിന്തുണയാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് പറഞ്ഞപ്പോൾ ജോജുവിന്‍റെ കണ്ണുകൾ നിറഞ്ഞ് ശബ്ദമിടറി. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ച് പ്രസംഗം പാതിയിൽ നിർത്തി താരം നിറകണ്ണുകളോടെ വേദി വിട്ടു.

‘എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്‌. എവിടുന്നോ തുടങ്ങിയ യാത്ര ഇവിടെ വരെ എത്തിക്കാൻ സാധിച്ചു. ഇതിനിടയിൽ ഒരുപാട് പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി. നൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കാനായി.

ഓരോന്നും ഓരോ പാഠങ്ങളായിരുന്നു. മമ്മൂക്ക, ബിജുവേട്ടൻ തുടങ്ങി എല്ലാവരുടെയും സഹായമുണ്ടായിരുന്നു. പല ചിത്രങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നും എന്ത് ചെയ്യണ്ട എന്നും എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്.

അവരോടെല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുന്നു. എനിക്ക് ഇതിലും വലിയൊരു നേട്ടം സ്വന്തമാക്കാനാകുമോയെന്ന് അറിയില്ല. വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി’, ജോജു വേദിയിൽ പറഞ്ഞു.