തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ; നടി മൃദുല മുരളി

10:45 AM Sep 14, 2022 | Deepika.com

രൂക്ഷമാകുന്ന തെരുവ് നായ അക്രമണത്തിനെതിരെ ശക്തമായ പരിഹാരം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപക്കാന്‍ ഒരുങ്ങുകയാണ്. ഈ വിഷയത്തില്‍ പ്രതികരണമായി നടി മൃദുല മുരളി സമൂഹമാധ്യമത്തില്‍ കുറിച്ചതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം അവയെ പാർപ്പിക്കുന്നതിനും പരിചരണം നൽകുന്നതിനും ആവശ്യമായ കൂടുതൽ ഷെൽറ്ററുകൾ നിർമിക്കാൻ അധികൃതര്‍ മുൻകൈ എടുക്കണമെന്ന് മൃദുല പറയുന്നു.

‘‘പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവൻ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുക!!! ഇങ്ങനെയാണോ കാര്യങ്ങൾ നടത്തേണ്ടത്.’’ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവയ്ക്കുന്നു.

നിരവധി പേരാണ് മൃദുലയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. മൃഗസനേഹികൾ ഇറങ്ങി എന്ന് ഒരാൾ കമന്‍റിട്ടതിന് പിന്നാലെ മറുപടിയുമായി നടിയുമെത്തി. ഇറങ്ങണമല്ലോ, ആ പാവങ്ങൾക്ക് അതിന് പറ്റൂലല്ലോ എന്നാണ് താരം നൽകിയ മറുപടി.

‘ചേച്ചി റോഡിൽ ഇറങ്ങി നായ് കടിച്ചു പേ പിടിച്ചാൽ പോലും ആരും തിരിഞ്ഞു നോക്കില്ല’ എന്ന കമന്‍റിനും മൃദുല മറുപടി പറഞ്ഞു: ‘‘എനിക്ക് കടി കിട്ടി പേ പിടിച്ചാൽ തിരിഞ്ഞു നോക്കാൻ ആളുകൾ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് നിങ്ങൾ ആരാണ് തീരുമാനിക്കാൻ? നായ്ക്കളെ കൊല്ലുക എന്നതല്ല ഇതിന് പരിഹാരം എന്നത് മാത്രമാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്.’’