അച്ഛന് അവധി കിട്ടുന്നത് നോക്കിയിരിക്കുന്ന കുട്ടിയാണ് ഞാനിപ്പോഴും; വാപ്പച്ചിക്ക് ദുല്‍ഖര്‍ എഴുതിയ കുറിപ്പ്

11:36 AM Sep 09, 2022 | Deepika.com

മമ്മൂട്ടിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. വാപ്പച്ചിയുടെ സെല്‍ഫി താന്‍ ആവശ്യപെടുന്ന ഒരേ ഒരു ദിവസം അദേഹത്തിന്‍റെ ജന്‍മദിനമാണെന്ന് ദുല്‍ഖര്‍ പറയുന്നു. അച്ഛന് അവധി കിട്ടുന്ന ദിവസങ്ങള്‍ നോക്കിയിരിക്കുന്ന കുട്ടിയാണ് ഇപ്പോളും താനെന്നും ദുല്‍ഖര്‍ കൂട്ടിചേര്‍ക്കുന്നു.



കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

വാപ്പച്ചിയുടെ ഓരോ സമയവും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഞാന്‍ എപ്പോഴും മനസിലാക്കിയിരുന്നു. അദ്ദേഹത്തിനൊപ്പം ചിലവഴിക്കാന്‍ ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിക്കാറുണ്ട്.

ഏറെ പ്രധാനപ്പെട്ടതും വാപ്പച്ചിയുടെ ശ്രദ്ധ ആവശ്യമുള്ളതുമായ കാര്യത്തിന് മാത്രമേ ഞാന്‍ അദേഹത്തെ വിളിക്കാറുള്ളൂ. നമുക്കൊരു സെല്‍ഫി എടുത്താലോ എന്ന് ഞാന്‍ ചോദിക്കില്ല,കാരണം വാപ്പച്ചി പോകുന്നിടത്തെല്ലാം അദേഹം നേരിടുന്ന ചോദ്യങ്ങള്‍ ഇത് തന്നെയാണെന്ന് എനിക്കറിയാം.

ആ ചിന്ത സില്ലിയാണെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ എപ്പോഴും കുറേ കൂടി കടന്ന് ചിന്തിക്കും. ഉമ്മ എന്നെ എപ്പോഴും വഴക്ക് പറയുന്നത് അതിന് മാത്രമാണ്. നമ്മള്‍ ഒരുമിച്ചൊരു ചിത്രം വേണമെന്ന് ഞാന്‍ വാശിപിടിക്കുന്ന ഒരു ദിവസം ജന്‍മദിനം മാത്രമാണ്.

അന്ന് ഞാന്‍ ഒരുപാട് കടന്നു ചിന്തിക്കാറില്ല. ഇന്നും ഒരുമിച്ച് ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാനി പകര്‍ത്തിയ നിമിഷമാണിത്. ഈ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. നമ്മള്‍ മാത്രം നമ്മളായി നമ്മുടെ വീട്ടിലിരിക്കുന്ന നിമിഷങ്ങള്‍.

പലപ്പോഴും ഷൂട്ടിംഗ് തിരക്കുകളുമായി നമ്മൾ പല നഗരങ്ങളിലായിരിക്കുമെങ്കിലും നമ്മൾ ഒരുമിച്ച് വീട്ടിലെത്തുമ്പോൾ സമയം നിശ്ചലമായിപ്പോകുന്നതായി എനിക്ക് തോന്നാറുണ്ട്.

അച്ഛന് ജോലിയിൽ നിന്ന് അവധി കിട്ടുന്ന ദിവസം കാത്തിരുന്നിരുന്ന അതേ കുട്ടിയാണ് ഞാനിപ്പോഴും. വാപ്പച്ചിക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു. വാപ്പച്ചിയാണ് ഞങ്ങളുടെ എല്ലാം.