ആരൊക്കെയോ ജൂറിയുടെ ചെയര്‍മാനാവുന്നു, ആർക്കെക്കയോ പുരസ്‌കാരങ്ങൾ കൊടുക്കുന്നു; ദേശീയചലചിത്ര അവാർഡിനെതിരെ അടൂർ

10:47 AM Aug 01, 2022 | Deepika.com

ചലചിത്രപുരസ്‌കാരമെന്നത് ദേശീയതലത്തില്‍ ക്രൂരവിനോദമാണെന്ന് ചലചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണന്‍. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് അവാര്‍ഡുകളെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍ അബ്രഹാം പുരസ്‌കാരച്ചടങ്ങും 'ചെലവൂര്‍ വേണു: ജീവിതം, കാലം' എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുരസ്‌കാരം നിര്‍ണയത്തിനുള്ള മാനദണ്ഡം എന്താണന്നോ ആരാണ് സിനിമ കണ്ട് പുരസ്‌കാരം നിശ്ചയിക്കുന്നതെന്നോ അറിയുന്നില്ല. അവരുടെ പട്ടികയില്‍ നല്ല സിനിമകള്‍ വരുന്നില്ല. തട്ടുപൊളിപ്പന്‍സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍.

ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാനെന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണ്. ആരൊക്കെയോ ജൂറിയുടെ ചെയര്‍മാനാവുന്നു. ആര്‍ക്കൊക്കെയോ പുരസ്‌കാരം കൊടുക്കുന്നു. ഇതൊക്കെ എന്തുകൊണ്ടാണെന്ന് ചോദിക്കരുത്. എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊക്കെ അന്യായമാണെന്നു മാത്രമേ തനിക്ക് പറയാനുള്ളൂ. അദ്ദേഹം പറഞ്ഞു.