ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപന സമയത്ത് പുറത്ത് നല്ല മഴ ആയിരുന്നു... സച്ചി എന്ന ആ മികച്ച സംവിധായകൻ മഴയോടൊപ്പം എവിടിരുന്നോ ആഹ്ലാദിക്കുന്നുണ്ടാകും. നിശബ്ദനായി ഇതെല്ലാം ആസ്വദിക്കുന്നുണ്ടാകും.
"അയ്യപ്പനും കോശിയും' എന്ന ചിത്രം സംവിധാനം ചെയ്ത് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിട്ട് സച്ചി പോയി. നികത്താനാവാത്ത വിടവ് സമ്മാനിച്ച് ആ കലാകാരൻ വിടവാങ്ങിയെങ്കിലും മികച്ച സംവിധായകൻ സച്ചിദാനന്ദൻ (അയ്യപ്പനും കോശിയും) എന്ന് ജൂറി ചെയർമാൻ പ്രഖ്യപിച്ചപ്പോൾ ഏതൊരു സിനിമ പ്രേമിയുടെയും മനസ് കുളിർന്നിട്ടുണ്ടാകും.
സത്യസന്ധമായി സിനിമ ചെയ്യണമെന്നും അത് കലർപ്പില്ലാതെ പ്രേഷകരിലേക്ക് എത്തിക്കണമെന്ന് വാശിയുണ്ടായിരുന്ന സംവിധയാകനായിരുന്നു സച്ചി. മലയാള സിനിമ പുരസ്കാരത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അതിന്റെ കാരണക്കാരൻ എന്ന് പറയാവുന്ന ആൾ ഇന്നില്ല.
പ്രമേയത്തിലെ വ്യത്യസ്തയും തിരക്കഥയും ചേരുംപടിയും കൃത്യമായി ചേർത്ത് സച്ചി പാകപെടുത്തിയ ചിത്രം ഇന്ന് മികച്ചതാകുമ്പോൾ ഓർക്കാതെ വയ്യ ആ ചിരിയുള്ള മനുഷ്യനെ..
കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം,
കണ്ണീർ നീങ്ങി കളിചിരിയിലാവണം
ശുഭം, കൈയ്യടി പുറകെ വരണം
ഓർക്കാതെ വയ്യ ആ ചിരിയുള്ള മനുഷ്യനെ...!
07:10 PM Jul 22, 2022 | Deepika.com