മരമായി വളരണം; പ്രതാപ് പോത്തന്‍റെ അവസാന ആഗ്രഹം സഫലീകരിച്ച് മകള്‍

12:39 PM Jul 18, 2022 | Deepika.com

മരമായി വളരണമെന്ന പ്രതാപ് പോത്തന്‍റെ ആഗ്രഹം സഫലീകരിച്ച് മകള്‍ കേയ. ഒരു മാവിന്‍ തൈ നട്ട് അതിന്‍റെ ചുവട്ടിലാണ് അച്ഛന്‍റെ ചിതാഭസ്മം കേയ നിക്ഷേപിച്ചത്. പ്രതാപ് പോത്തന്‍റെ ആഗ്രമായിരുന്നു അത്.

ഏറ്റവും പ്രിയപ്പെട്ട മുണ്ടും സ്വര്‍ണ്ണനിറമുള്ള പൈജാമയും അണിഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ അവസാന യാത്ര. താന്‍ മരിച്ചാല്‍ മതപരമായ ചടങ്ങുകള്‍ ഒന്നും പാടില്ലയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനാല്‍ ചെന്നൈ ന്യൂ അവഡി റോഡിലെ വൈദ്യുതി ശ്മാശാനത്തിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തൻ നിർമാതാവ്, എഴുത്തുകാരൻ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മീണ്ടും ഒരു കാതല്‍ കഥൈയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ സം‌വിധാനം ചെയ്തു.

1985ൽ നടി രാധികയെ വിവാഹം ചെയ്തുവെങ്കിലും ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. പിന്നീട് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990ൽ അദ്ദേഹം വിവാഹം കഴിച്ചു. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012ൽ അവസാനിച്ചു. ഈ ബന്ധത്തിലുള്ള മകളാണ് കേയ.