ആയിരക്കണക്കിന് തടസങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവില്‍; സന്തോഷവാര്‍ത്ത പങ്കുവച്ച് പൃഥ്വിരാജ്

01:41 PM Jul 14, 2022 | Deepika.com

ആരാധകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ആടുജീവിതത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ പൃഥ്വിരാജ് തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹമാധ്യമം വഴി പങ്കുവച്ചത്. നിരവധി തടസങ്ങളും വെല്ലുവിളികളും നേരിട്ടെങ്കിലും ഒടുവില്‍ മനോഹരമായ കാഴ്ചയിലേക്ക് എത്തിയെന്ന് അദ്ദേഹം കുറിച്ചു.

14 വര്‍ഷങ്ങള്‍, ആയിരക്കണക്കിന് തടസങ്ങള്‍, നിരവധി വെല്ലുവിളികള്‍, മൂന്ന് കോവിഡ് കാലഘട്ടങ്ങള്‍. ഇതിനെല്ലാം അപ്പുറം മനോഹരമായ ഒരു വീക്ഷണം. ബ്ലെസിയുടെ ആടുജീവിതം. പാക്ക് അപ്പ് എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. ബ്ലെസിയുടെ ചിത്രവും ഷൂട്ടിംഗ് സ്ഥലത്തെ ചിത്രവും പങ്കുവച്ചാണ് താരം സന്തോഷം പങ്കിട്ടത്.



മാര്‍ച്ചില്‍ തുടങ്ങിയ ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാനിലെ ഷൂട്ട് കോവിഡ് രൂക്ഷമായി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഇടയ്ക്കു നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. പിന്നീട് ഏപ്രില്‍ 24-നാണ് ഷൂട്ട് പുനരാരംഭിച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം കെജിഎ ഫിലിംസിന്‍റെ ബാനറില്‍ കെ.ജി എബ്രഹമാണ്.

ഓസ്കാര്‍ ജേതാവ് ഏ.ആര്‍ റഹ്മാന്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോര്‍ദ്ദാനിലെ ചിത്രീകരണ സ്ഥലത്തെത്തിയ എ.ആര്‍.റഹ്മാന്‍റെ ചിത്രം മുന്‍പ് പൃഥ്വിരാജ് പങ്ക് വച്ചിരുന്നു. ആടുജീവിതം നോവലിലൂടെ വായിച്ചറിഞ്ഞ നജീബിനെ പൃഥ്വിരാജ് പുനരാവിഷ്‌കരിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.