പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളിലായി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നത്തിലെ സിംഹമുഖങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയതിനൊപ്പം പെൺസിംഹത്തെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. ചിഹ്നത്തില്‍ സടയില്ലാത്ത രണ്ട് പെണ്‍ സിംഹിനികളെങ്കിലും വേണമായിരുന്നവെന്നും ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാള്‍ സ്ത്രീ പ്രാധിനിത്യത്തിനാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഇത് നാലും സടയുള്ള ആണ്‍ സിംഹങ്ങളാണ്. പെണ്‍ സിംഹങ്ങള്‍ വേട്ടയാടാന്‍ പോകുമ്പോള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മാറി നില്‍ക്കുന്ന പെണ്‍ സിംഹങ്ങള്‍. വേട്ടയാടിയ ഭക്ഷണത്തിന്‍റെ ആദ്യ പങ്ക് കഴിക്കാന്‍ അവകാശമുള്ള പൊതുവേ അലസരായ ആണ്‍ സിംഹങ്ങള്‍.
ഭാവം മാറിയതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് ഇരയെ വേട്ടയാടി കുടുംബം നിലനിര്‍ത്തുന്ന പെണ്‍ സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്. സ്ത്രി സ്വാതന്ത്ര്യത്തിന്‍റെ ഈ മാറിയ കാലത്ത് സടയില്ലാത്ത രണ്ട് പെണ്‍ സിംഹിനികളെങ്കിലും അവിടെ വേണമായിരുന്നു. ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാള്‍ പ്രാധാന്യം സ്ത്രീ പ്രാധിനിത്യത്തിനുതന്നെയാണ്. അമ്മമാര്‍ വന്നാല്‍ എല്ലാം ശാന്തമാവും.
അശോകസ്തംഭത്തിൽ സ്ത്രീപ്രാധിനിത്യം വേണം; ഹരീഷ് പേരടി
03:57 PM Jul 13, 2022 | Deepika.com