ആര്‍ത്തലക്കുന്ന പുഴയില്‍ ചങ്ങാടം തുഴഞ്ഞ് മോഹന്‍ലാല്‍; വീഡിയോ

10:27 AM Jul 10, 2022 | Deepika.com

കുത്തിയൊലിക്കുന്ന പുഴയില്‍ യാതൊരു ഭയവും കൂടാതെ ചങ്ങാടത്തില്‍ ഒറ്റയ്ക്ക് തുഴയുന്ന മോഹന്‍ലാലിന്‍റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന "ഓളവും തീരവും' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രംഗങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് വൈറലായത്.



ചിത്രത്തിന്‍റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. സാബു സിറില്‍ കലാസംവിധാനമൊരുക്കും. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തൊമ്മന്‍കൂത്ത്, കാഞ്ഞാര്‍,തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച് പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത് 1970-ല്‍ പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രത്തിന്‍റെ പുനരാവിഷ്‌കാരമായിക്കും പുതിയ ചിത്രം. ബാപ്പൂട്ടിയായി മധുവും നബീസയായി ഉഷാ നന്ദിനിയും വേഷമിട്ട ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായിക ആരാണെന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല.