"ഞങ്ങള്‍ക്കു തെറ്റുകള്‍ പറ്റിയിട്ടുണ്ട്, അതിലൂടെയാണ് ഞങ്ങള്‍ പഠിച്ചത് '

02:27 PM Feb 23, 2022 | Deepika.com

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. കായിക കുടുംബത്തില്‍നിന്നുമാണ് ദീപിക സിനിമയിലെത്തുന്നത്. 2007 ല്‍ ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഓം ശാന്തി ഓം എന്ന ഫറാ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു ദീപിക.

എന്നാല്‍ പുറമേനിന്നു കാണുന്നതു പോലെ അത്ര സ്വപ്‌നതുല്യമായിരുന്നില്ല തന്‍റെ തുടക്കം എന്നാണ് ദീപികതന്നെ പറയുന്നത്. ഒരഭിമുഖത്തിലാണ് തന്‍റെ തുടക്കകാലത്തെക്കുറിച്ച് ദീപിക മനസ് തുറന്നത്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ നായികയായ കത്രീന കൈഫിനെക്കുറിച്ചും ദീപിക പരാമര്‍ശിക്കുന്നുണ്ട്. ദീപികയെപ്പോലെ ബോളിവുഡിലെ താരകുടുംബങ്ങള്‍ക്കു പുറത്തു നിന്നുംവന്ന നായികയാണ് കത്രീന കൈഫ്.

ദീപികയുടെ വാക്കുകൾ ഇങ്ങനെ... തുടക്കകാലത്ത് എനിക്ക് പിആര്‍ ഏജന്‍റോ മാനേജരോ ഉണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് മേക്കപ്പും ചെയ്തിരുന്നത്. എന്‍റെതന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഞാനും കത്രീന കെയ്ഫും രണ്ട് കാലഘട്ടത്തിന്‍റെ മിക്‌സ് ആയിരുന്നു.

ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ട്. അരങ്ങേറ്റത്തിന് മുമ്പുതന്നെ വേണ്ട രീതിയിലുള്ള തയാറെടുപ്പുകള്‍ നടത്താന്‍ അതിനാല്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്നത്തെ യുവതലമുറയോട് എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എല്ലാം പറഞ്ഞു കൊടുക്കാൻ ആളുണ്ട്. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നുമുണ്ടായിരുന്നില്ല.

ഈ സഹായങ്ങള്‍ വളരെ നല്ലതാണ്. ഞങ്ങള്‍ അതിലൂടെയാണ് വളര്‍ന്നത്. പക്ഷേ അതില്‍ ഞാന്‍ അഭിനന്ദിക്കുന്ന കാര്യം സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്നതാണ്.' ഞങ്ങള്‍ക്കു തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതിലൂടെയാണ് ഞങ്ങള്‍ പഠിച്ചത് എന്നും ദീപിക അഭിമുഖത്തിൽപറഞ്ഞു.