"എനിക്കെന്‍റെ കുടുംബത്തേയും ഭർത്താവിനെയും മാത്രം ബോധിപ്പിച്ചാൽ മതി'

04:13 PM Feb 04, 2022 | Deepika.com

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ താരമാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടി തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. പരുത്തിവീരൻ എന്ന സിനിമയിലൂടെ പ്രിയാമണി മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും നേടി.

അഭിനയപ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ സത്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുളള സൂപ്പർതാര ചിത്രങ്ങളിലും പ്രിയാമണി എത്തി. സിനിമകൾക്ക് പുറമേ വെബ് സീരിസ് രംഗത്തും സജീവമാണ് പ്രിയാമണി.

2017ലാണ് മുസ്തഫ എന്ന ബിസിനസുകാരനെ പ്രിയാമണി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വ്യക്തിജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് പ്രിയാമണി നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്.

ഭാമ കലപം ആണ് പൂർത്തിയായി റിലീസിന് തയാറെടുക്കുന്ന പ്രിയാമണിയുടെ സിനിമ. അനുപമ എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ചിത്രത്തിലെ അനുപമ എന്ന കഥാപാത്രവുമായി തനിക്ക് ഒരു സാദൃശ്യമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും പറയുകയാണ് പ്രിയാമണി. അനുപമയെപോലെയല്ല ഞാൻ. എനിക്ക് പാചകം അറിയില്ല. എന്‍റെ ഭർത്താവ് പാചകം ചെയ്യുകയും ഞാൻ കഴിക്കുകയും ചെയ്യും. എന്‍റെ ജീവിതത്തോടു ചേർന്നിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഞാനായിരിക്കാൻ ആഗ്രഹിക്കുന്നു.

വീടിനോടു ചേർന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോൾ മാത്രമാണ് പുറത്തു പോകുന്നത്. അനുപമയെപ്പോലെയാകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ‌വിവാദങ്ങളെ കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു. വിവാദങ്ങളോടു പ്രതികരിച്ചാൽ എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേവശത്തൂടെ ഇറക്കിവിടുക.

ഇന്നല്ലെങ്കിൽ നാളെ അതു കെട്ടടങ്ങും. എല്ലാത്തിനുമൊടുവിൽ സത്യം പുറത്തുവരും. എനിക്കെന്‍റെ കുടുംബത്തേയും ഭർത്താവിനെയും മാത്രം ബോധിപ്പിച്ചാൽ മതി. ലോകത്തെ മുഴുവൻ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങൾ അനാവശ്യമാണെന്നു തോന്നിയാൽ ഞാൻ പിന്നെ മൈൻഡ് ചെയ്യാറില്ല- പ്രിയാമണി പറയുന്നു.