"ആ ആറ് മാസം... എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല'

03:21 PM Dec 17, 2021 | Deepika.com

ഒരു കാലത്ത് സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നായിക നടിയായിരുന്നു ഇന്ദ്രജ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമകളിൽ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഇന്ദ്രജയുടെ വിവാഹം. മറ്റുള്ള നടിമാർ ചെയ്തതുപോലെ വിവാഹശേഷം ഇന്ദ്രജയും അഭിനയത്തോട് വിടപറഞ്ഞു.

ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. അന്യമതസ്ഥനെ പ്രേമിച്ചുവെന്നതിനാൽ താരത്തിന്‍റെ വീട്ടുകാരെല്ലാം വിവാഹത്തെ എതിർത്തു.

എന്നാൽ, പ്രണയം ഉപേക്ഷിക്കാൻ തയാറായില്ല. ആറ് വർഷത്തോളം വീട്ടുകാരുടെ സമ്മതിനായി ഇന്ദ്രജ കാത്തിരുന്നു. ശേഷം ബന്ധുക്കളുടെ സമ്മതം ലഭിക്കില്ലെന്ന് മനസിലായതോടെ വിവാഹതരായി. വിവാഹശേഷം അഭിനയത്തിന് ഇന്ദ്രജ അവധി കൊടുത്തിരുന്നു.

മദ്യപാനവും പുകവലിയും ശീലമാക്കാത്ത ഒരാളെ വിവാഹം ചെയ്യാനാണ് ഇന്ദ്രജ ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് മുഹമ്മദ് അബ്സറുമായി താരം പ്രണയത്തിലായത്. താൻ വെജിറ്റേറിയനാണ് എന്നതിനാൽ ഇന്നും വീട്ടിൽ മാംസാഹാരം തയാറാക്കാറില്ലെന്ന് ഇന്ദ്രജ പറഞ്ഞിരുന്നു.

വിവാഹശേഷം താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇന്ദ്രജ. സിനിമാ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചും ഇന്ദ്രജ വെളിപ്പെടുത്തി.

മകളുടെ ജനന ശേഷമായിരുന്നു ജീവിതത്തിലെ ഏറ്റവും ചലഞ്ചിംഗായ അവസ്ഥ ഉണ്ടായിരുന്നതെന്നും അന്ന് ജീവിതം കടന്നുപോയത് ഏറെ ബുദ്ധിമുട്ടുകളിലൂടെയായിരുന്നുവെന്നും ഇന്ദ്രജ വെളിപ്പെടുത്തി. മകൾ ജനിച്ചപ്പോൾ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആറ് മാസത്തേക്ക് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.

അവളെ എങ്ങനെ കുളിപ്പിക്കണം, ഭക്ഷണം നൽകണം എന്നതിലൊന്നും എനിക്ക് അറിവുണ്ടായിരുന്നില്ല. ആ ആറ് മാസം ഞാൻ അനുഭവിച്ചത് വിവരിക്കാവുന്നതിലും അപ്പുറമാണ്. ഭർത്താവിന്‍റെ അമ്മയും എന്‍റെ അടുത്തുണ്ടായിരുന്നില്ല. അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമായിരുന്നു. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തതു കൊണ്ട് മണിക്കൂറുകൾ ഞാൻ ഭക്ഷണം നൽകാൻ മാത്രം ചെലവഴിക്കുമായിരുന്നു- ഇന്ദ്രജ പറയുന്നു.