![അയൽവാസികൾ അടച്ചുകെട്ടിയ നടവഴി പൊളിച്ചുനീക്കി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കാട്ടൂർ: അയൽവാസികൾ നടവഴി അടച്ചു കെട്ടിയതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഒരു കുടുംബം. അധികാരികളുടെ അനുമതിയോടെ തടസങ്ങൾ കുടുംബാംഗങ്ങൾ തന്നെ പിന്നീട് പൊളിച്ചുനീക്കി.
കാട്ടൂർ പഞ്ചായത്ത് മുനയം ബണ്ട ിനടുത്ത് താമസിക്കുന്ന ഇട്ടിയേടത്ത് രാജന്റെയും കുടുംബത്തിന്റെയും വഴിയാണ് അയൽവാസികൾ അടച്ചുകെട്ടിയത്. 68 കാരനായ രാജൻ, ഭാര്യ ജാനകി, മകൻ രാജേഷ്, മരുമകൾ ഫെമി, ചെറുമക്കൾ എന്നിവരാണു ഇവിടെ താമസിക്കുന്നത്. രാവിലെ എട്ടുമണിക്കാണ് വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ അയൽവാസികൾ വഴി അടച്ചുകെട്ടിയത്. നിലവിലുള്ള സ്വകാര്യവഴിയുടെ ഉപയോഗത്തെകുറിച്ച് കോടതിവിധി നിലവിലുള്ളതാണെന്നും ഇതു ലംഘിച്ചുകൊണ്ടാണ് ഇവർ വഴി അടച്ചുകെട്ടിയതെന്നും വീട്ടുകാർ പറഞ്ഞു.
ഇതുമൂലം ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ ജീവനക്കാരിയായ മരുമകൾ ഫെമിക്ക് ഓഫീസിലും പേരക്കുട്ടിക്ക് സ്കൂളിൽ പോകാനും കഴിഞ്ഞില്ല. തങ്ങളുടെ സ്ഥലമാണ് രാജനും കുടുംബവും ഉപയോഗിച്ച് വരുന്നതെന്നും ഇവർക്ക് ഉപയോഗിക്കാൻ തോടിനോട് ചേർന്ന് നാലടി വഴി കെട്ടികൊടുത്തിട്ടുണ്ടെന്നും അയൽവാസികളായ ചെന്പാപ്പുള്ളി വീട്ടിൽ ചന്ദ്രൻ, മേപ്പുറത്ത് ശാരദ എന്നിവർ പറഞ്ഞു. തർക്കങ്ങൾക്കിടയിൽ മകൻ രാജേഷ് നാട്ടുകാരുടെ പിന്തുണയോടെ വഴിയിലെ തടസങ്ങൾ നീക്കി.
തോടിനോടു ചേർന്ന് അനുവദിച്ചിരിക്കുന്ന വഴി ഉപയോഗിക്കാൻ കഴിയില്ലെന്നും വഴി ഇടിഞ്ഞിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. രണ്ടാഴ്ച മുന്പ് കാട്ടൂർ നടവഴിയെ സംബന്ധിച്ച് പരാതി നൽകുകയും ഒത്തു തീർപ്പുകൾക്ക് ശ്രമവും നടന്നതാണ്. ഇന്നലെ രാവിലെ വഴിയടച്ച സംഭവം അധികാരികളെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് കുടുംബാഗംങ്ങൾ തന്നെ പൊളിച്ചുനീക്കുകയായിരുന്നു.
കാട്ടൂർ പഞ്ചായത്ത് മുനയം ബണ്ട ിനടുത്ത് താമസിക്കുന്ന ഇട്ടിയേടത്ത് രാജന്റെയും കുടുംബത്തിന്റെയും വഴിയാണ് അയൽവാസികൾ അടച്ചുകെട്ടിയത്. 68 കാരനായ രാജൻ, ഭാര്യ ജാനകി, മകൻ രാജേഷ്, മരുമകൾ ഫെമി, ചെറുമക്കൾ എന്നിവരാണു ഇവിടെ താമസിക്കുന്നത്. രാവിലെ എട്ടുമണിക്കാണ് വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ അയൽവാസികൾ വഴി അടച്ചുകെട്ടിയത്. നിലവിലുള്ള സ്വകാര്യവഴിയുടെ ഉപയോഗത്തെകുറിച്ച് കോടതിവിധി നിലവിലുള്ളതാണെന്നും ഇതു ലംഘിച്ചുകൊണ്ടാണ് ഇവർ വഴി അടച്ചുകെട്ടിയതെന്നും വീട്ടുകാർ പറഞ്ഞു.
ഇതുമൂലം ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ ജീവനക്കാരിയായ മരുമകൾ ഫെമിക്ക് ഓഫീസിലും പേരക്കുട്ടിക്ക് സ്കൂളിൽ പോകാനും കഴിഞ്ഞില്ല. തങ്ങളുടെ സ്ഥലമാണ് രാജനും കുടുംബവും ഉപയോഗിച്ച് വരുന്നതെന്നും ഇവർക്ക് ഉപയോഗിക്കാൻ തോടിനോട് ചേർന്ന് നാലടി വഴി കെട്ടികൊടുത്തിട്ടുണ്ടെന്നും അയൽവാസികളായ ചെന്പാപ്പുള്ളി വീട്ടിൽ ചന്ദ്രൻ, മേപ്പുറത്ത് ശാരദ എന്നിവർ പറഞ്ഞു. തർക്കങ്ങൾക്കിടയിൽ മകൻ രാജേഷ് നാട്ടുകാരുടെ പിന്തുണയോടെ വഴിയിലെ തടസങ്ങൾ നീക്കി.
തോടിനോടു ചേർന്ന് അനുവദിച്ചിരിക്കുന്ന വഴി ഉപയോഗിക്കാൻ കഴിയില്ലെന്നും വഴി ഇടിഞ്ഞിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. രണ്ടാഴ്ച മുന്പ് കാട്ടൂർ നടവഴിയെ സംബന്ധിച്ച് പരാതി നൽകുകയും ഒത്തു തീർപ്പുകൾക്ക് ശ്രമവും നടന്നതാണ്. ഇന്നലെ രാവിലെ വഴിയടച്ച സംഭവം അധികാരികളെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് കുടുംബാഗംങ്ങൾ തന്നെ പൊളിച്ചുനീക്കുകയായിരുന്നു.