+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാത്രിയാത്രയിൽ ഡ്രൈവർ ഉറങ്ങിയാൽ വാഹനം ഓട്ടോമാറ്റിക് ബ്രേക്കിടും

ഇരിങ്ങാലക്കുട: രാത്രികാലങ്ങളിൽ വാഹനം ഓടിച്ചുകൊണ്ടിരിക്കുന്പോൾ ഡ്രൈവർക്ക് ഉറക്കം വന്നാൽ അപകടം ഉണ്ടാകുമെന്നു പേടിക്കേണ്ട. ഡ്രൈവർ ഉറങ്ങിയാൽ ഈ വാഹനത്തിനു
രാത്രിയാത്രയിൽ ഡ്രൈവർ ഉറങ്ങിയാൽ  വാഹനം ഓട്ടോമാറ്റിക് ബ്രേക്കിടും
ഇരിങ്ങാലക്കുട: രാത്രികാലങ്ങളിൽ വാഹനം ഓടിച്ചുകൊണ്ടിരിക്കുന്പോൾ ഡ്രൈവർക്ക് ഉറക്കം വന്നാൽ അപകടം ഉണ്ടാകുമെന്നു പേടിക്കേണ്ട. ഡ്രൈവർ ഉറങ്ങിയാൽ ഈ വാഹനത്തിനുള്ളിൽ അലാറം മുഴങ്ങും. മാത്രവുമല്ല, വാഹനത്തിന്‍റെ പുറകിൽ ഓട്ടോമാറ്റിക്കായി സിഗ്നൽ ലൈറ്റും കത്തും.

ഇതോടെ പുറകിലെ വാഹനത്തിന്‍റെ ഡ്രൈവർക്കറിയാം ഈ വാഹനത്തിലെ ഡ്രൈവർ ഉറങ്ങുകയാണെന്ന്. തീർന്നില്ല, ഡ്രൈവർ ഉറങ്ങി മുന്നോട്ട് ചാഞ്ഞാൽ സീറ്റ് ബൽട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം വഴി വാഹനം ബ്രേ ക്കിട്ട് നിൽക്കും.

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർഥികളാണ് ഈ കണ്ടുപിടുത്തങ്ങൾക്കു പുറകിൽ. പത്താംക്ലാസിലെ ബെൽജോ ബെന്നി, എൻ.എസ്. അക്ഷയ് എന്നിവരാണ് ഈ വിദ്യാർഥികൾ.
സേഫ്റ്റി പില്ലോയിലുള്ള പ്രഷർ ബട്ടണിൽ തല വെച്ചിട്ടുവേണം ഡ്രൈവർ വണ്ടിയോടിക്കേണ്ടത്. ഉറക്കം വരുന്നുവെന്നു തോന്നുന്നുണ്ടെങ്കിൽ ധരിക്കേണ്ട ബെൽറ്റും ഇതിനൊപ്പമുണ്ട്. ഈ ബെൽറ്റ് ധരിച്ചാൽ മാത്രമേ ഈ സിസ്റ്റം പ്രവർത്തിക്കുകയുള്ളൂ.

ഈ സേഫ്റ്റി ബെൽറ്റുമായി ഒരു കേബിളും ഘടിപ്പിച്ചിട്ടുണ്ട്. ഈ കേബിൾ ബ്രേക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉറക്കം വരുന്പോൾ ഡ്രൈവറുടെ തല സേഫ്റ്റി പില്ലോയിൽ അടിക്കുന്പോ ൾ അതിലുള്ള ബസർ പ്രവർത്തിച്ച് അലാറം അടിക്കുകയും ചെയ്യും.

ഇതുമൂലം ഡ്രൈവറെയും കാറിനുള്ളിലുള്ളവരെയും ഉണർത്താൻ കഴിയും. വാഹനം ഓടിച്ചുകൊണ്ടിരിക്കുന്പോൾ ഡ്രൈവർ ഉറക്കം തൂങ്ങിയാൽ സിസ്റ്റത്തിലെ സ്ലീപ്പിംഗ് ഹസാർഡ് ലൈറ്റ് ഉപയോഗിച്ച് പിറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഈ വാഹനത്തിലെ ഡ്രൈവർ ഉറക്കം തൂങ്ങുകയാണെന്നു തിരിച്ചറിയാനും കഴിയും.