![പ്രളയ ബാധിതർക്കായി എത്തിച്ച റവ സപ്ലൈകോ വിറ്റഴിച്ചു ; വിജിലൻസ് അന്വേഷണം തുടങ്ങി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
മട്ടാഞ്ചേരി: പ്രളയ ബാധിതർക്കായി വിവിധ സന്നദ്ധ സംഘടനകൾ വഴി എത്തിച്ച റവ സപ്ലൈകോ ഒൗട്ട് ലെറ്റ് വഴി വിറ്റതായി പരാതി. കരുവേലിപ്പടിയിലെ സപ്ളൈകോയുടെ സംഭരണ ശാലയിൽ എത്തിച്ച റവയാണ് അധികൃതരുടെ ഒത്താശയോടെ സപ്ലൈകോയുടെ ഗാന്ധിനഗറിലും പനന്പിള്ളിനഗറിലുമുള്ള രണ്ട് ഒൗട്ട് ലെറ്റുകളിൽ എത്തിച്ച് വില്പന നടത്തിയതായി പരാതി ഉയർന്നത്. സപ്ലൈകോ എംപ്ലോയീസ് അസോസിയേഷനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളത്. ആയിരത്തോളം കിലോ റവയാണ് കഴിഞ്ഞ ദിവസം കരുവേലിപ്പടി ഗോഡൗണിൽനിന്ന് ഒൗട്ട് ലെറ്റുകളിലേക്ക് കയറ്റി അയച്ചത്. ഒരു കിലോ നാല്പത് രൂപ നിരക്കിൽ ബില്ലില്ലാതയാണത്രേ ഒൗട്ട് ലെറ്റ് വഴി വിറ്റഴിച്ചത്.
ദുരിതാശ്വാസത്തിനായി എത്തിച്ച ഇത്തരം സാധനങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ കൈവശം കണക്കുണ്ടാകില്ല. ഇത് മുതലെടുത്താണത്രേ വില്പന നടത്തിയത്. ബില്ല് നൽകാതെ വിറ്റത് വഴി സപപ്ലൈകോയിലും ഇതുസംബന്ധിച്ച കണക്കുണ്ടാകില്ല. വില്പന നടത്തിക്കിട്ടുന്ന പണം പങ്കിട്ടെടുക്കുകയെന്നതായിരുന്നു ചുമതലയുള്ളവരുടെ ഉദ്ദേശ്യമെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്. മാത്രമല്ല റവ പോലെയുള്ള ഉത്പന്നങ്ങൾ പതിനഞ്ച് ദിവസത്തിൽ കൂടുതൽ വച്ചാൽ മോശമാകുമെന്നിരിക്കേ ഒൗട്ട് ലെറ്റ് വഴി വിറ്റത് ഭക്ഷ്യ യോഗ്യമല്ലാത്ത റവയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.
സപ്ലൈകോയിലെ ഉയർന്ന ഉദ്യോഗസ്ഥർ അറിയാതെയാണ് ഇത്തരം കള്ളക്കളികൾ നടക്കുന്നതെന്നും പരാതിയുണ്ട്. സംഭവം പുറത്തായതോടെ ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. നേരത്തേ ഇതേ ഗോഡൗണിൽ ദുരിതാശ്വാസ ക്യാന്പുകളിൽ നൽകുന്നതിനായി എത്തിച്ച ഉരുളക്കിഴങ്ങ് ചീഞ്ഞ് മോശമായ സാഹചര്യവുമുണ്ടായി.
ഇന്നലെ കരുവേലിപ്പടി കല്ല് ഗോഡൗണിൽ എത്തിയ വിജിലൻസ് സംഘം ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ചു. അതേസമയം ദുരിതബാധിതർക്ക് കിറ്റുകൾ നൽകുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ അനുമതിയോടെ വാങ്ങിയതാണ് റവയെന്ന് കല്ല് ഗോഡൗണിന്റെ ചുമതലയുള്ള അസിസ്റ്റന്റ് മാനേജർ ശശീന്ദ്രബാബു പറഞ്ഞു.
പിന്നീട് മറ്റ് സാധനങ്ങൾ എത്തിയതിനെത്തുടർന്ന് റവ കിറ്റിൽ കൊടുക്കേണ്ടന്ന് തീരുമാനിച്ചതായും ഈ റവയാണ് കഴിഞ്ഞ പതിമൂന്നിന് സപ്ലൈകോ ഒൗട്ട് ലെറ്റുകളിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ ഇരുപത്തിയെട്ടിനാണ് റവ കല്ല് ഗോഡൗണിൽ എത്തിച്ചതെന്നും ഇതിനെല്ലാം രേഖകളുണ്ടെന്നും ഒൗട്ട് ലെറ്റിൽ ബില്ല് നൽകാതെ റവ വിറ്റതാണ് ഇപ്പോഴത്തെ പരാതിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസത്തിനായി എത്തിച്ച ഇത്തരം സാധനങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ കൈവശം കണക്കുണ്ടാകില്ല. ഇത് മുതലെടുത്താണത്രേ വില്പന നടത്തിയത്. ബില്ല് നൽകാതെ വിറ്റത് വഴി സപപ്ലൈകോയിലും ഇതുസംബന്ധിച്ച കണക്കുണ്ടാകില്ല. വില്പന നടത്തിക്കിട്ടുന്ന പണം പങ്കിട്ടെടുക്കുകയെന്നതായിരുന്നു ചുമതലയുള്ളവരുടെ ഉദ്ദേശ്യമെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്. മാത്രമല്ല റവ പോലെയുള്ള ഉത്പന്നങ്ങൾ പതിനഞ്ച് ദിവസത്തിൽ കൂടുതൽ വച്ചാൽ മോശമാകുമെന്നിരിക്കേ ഒൗട്ട് ലെറ്റ് വഴി വിറ്റത് ഭക്ഷ്യ യോഗ്യമല്ലാത്ത റവയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.
സപ്ലൈകോയിലെ ഉയർന്ന ഉദ്യോഗസ്ഥർ അറിയാതെയാണ് ഇത്തരം കള്ളക്കളികൾ നടക്കുന്നതെന്നും പരാതിയുണ്ട്. സംഭവം പുറത്തായതോടെ ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. നേരത്തേ ഇതേ ഗോഡൗണിൽ ദുരിതാശ്വാസ ക്യാന്പുകളിൽ നൽകുന്നതിനായി എത്തിച്ച ഉരുളക്കിഴങ്ങ് ചീഞ്ഞ് മോശമായ സാഹചര്യവുമുണ്ടായി.
ഇന്നലെ കരുവേലിപ്പടി കല്ല് ഗോഡൗണിൽ എത്തിയ വിജിലൻസ് സംഘം ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ചു. അതേസമയം ദുരിതബാധിതർക്ക് കിറ്റുകൾ നൽകുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ അനുമതിയോടെ വാങ്ങിയതാണ് റവയെന്ന് കല്ല് ഗോഡൗണിന്റെ ചുമതലയുള്ള അസിസ്റ്റന്റ് മാനേജർ ശശീന്ദ്രബാബു പറഞ്ഞു.
പിന്നീട് മറ്റ് സാധനങ്ങൾ എത്തിയതിനെത്തുടർന്ന് റവ കിറ്റിൽ കൊടുക്കേണ്ടന്ന് തീരുമാനിച്ചതായും ഈ റവയാണ് കഴിഞ്ഞ പതിമൂന്നിന് സപ്ലൈകോ ഒൗട്ട് ലെറ്റുകളിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ ഇരുപത്തിയെട്ടിനാണ് റവ കല്ല് ഗോഡൗണിൽ എത്തിച്ചതെന്നും ഇതിനെല്ലാം രേഖകളുണ്ടെന്നും ഒൗട്ട് ലെറ്റിൽ ബില്ല് നൽകാതെ റവ വിറ്റതാണ് ഇപ്പോഴത്തെ പരാതിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.