![സിപിഎമ്മിനെതിരേ സിപിഐ-കോണ്‍ഗ്രസ് കൂട്ടുകെട്ട്; കർത്തേടം ബാങ്ക് തെരഞ്ഞെടുപ്പ് നാളെ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വൈപ്പിൻ: ഒരുചേരിയിൽ സിപിഎമ്മും മറുചേരിയിൽ കോണ്‍ഗ്രസ്-സിപിഐ കുട്ടുകെട്ടും തമ്മിൽ ബലാബലം പരീക്ഷിക്കുന്ന കർത്തേടം സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും.
ആകെ 13 സീറ്റുകളിലേക്കാണ് മത്സരം. ഒരു വശത്ത് സിപിഐയുടെ ഏഴുപേരും കോണ്‍ഗ്രസിന്റെ ആറു പേരും ഉൾപ്പെടുന്ന പാനലും മറുവശത്ത് സിപിഎമ്മിന്റെ 12പേരും കോണ്‍ഗ്രസ്-എസിന്റെ ഒരാളും ഉൾപ്പെടുന്ന പാനലുമാണ് മത്സരരംഗത്തുള്ളത്.
കാൽനൂറ്റാണ്ടോളമായി എൽഡിഎഫിന്റെ ഭരണത്തിലായിരു ന്നു ബാങ്ക്. കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡന്റ് പദവിയെചൊല്ലി തർക്കമുണ്ടായി. സിപിഎം നേതാവായിരുന്ന കെ.എൽ. ദിലീപ് കുമാർ വിമതനായി മത്സരിച്ച് പ്രസിഡന്റ് പദവി നേടിയെ ടുത്തിരുന്നു.
ഇതോടെയാണ് എളങ്കുന്നപ്പുഴയിൽ സിപിഎമ്മിൽ പ്രശ്നങ്ങളായത്. ഇതേത്തുടർന്ന് ദിലീപ്കുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇതോടെ ദിലീപിനോടൊപ്പം ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സിപിഎം വിട്ടുപോയി സിപിഐയിൽ ചേർന്നു. ഇതിനു ശേഷമുള്ള ഭരണസമിതി തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ദിലീപ്കുമാറും മത്സര രംഗത്തുണ്ട്.
ആകെ 13 സീറ്റുകളിലേക്കാണ് മത്സരം. ഒരു വശത്ത് സിപിഐയുടെ ഏഴുപേരും കോണ്‍ഗ്രസിന്റെ ആറു പേരും ഉൾപ്പെടുന്ന പാനലും മറുവശത്ത് സിപിഎമ്മിന്റെ 12പേരും കോണ്‍ഗ്രസ്-എസിന്റെ ഒരാളും ഉൾപ്പെടുന്ന പാനലുമാണ് മത്സരരംഗത്തുള്ളത്.
കാൽനൂറ്റാണ്ടോളമായി എൽഡിഎഫിന്റെ ഭരണത്തിലായിരു ന്നു ബാങ്ക്. കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡന്റ് പദവിയെചൊല്ലി തർക്കമുണ്ടായി. സിപിഎം നേതാവായിരുന്ന കെ.എൽ. ദിലീപ് കുമാർ വിമതനായി മത്സരിച്ച് പ്രസിഡന്റ് പദവി നേടിയെ ടുത്തിരുന്നു.
ഇതോടെയാണ് എളങ്കുന്നപ്പുഴയിൽ സിപിഎമ്മിൽ പ്രശ്നങ്ങളായത്. ഇതേത്തുടർന്ന് ദിലീപ്കുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇതോടെ ദിലീപിനോടൊപ്പം ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സിപിഎം വിട്ടുപോയി സിപിഐയിൽ ചേർന്നു. ഇതിനു ശേഷമുള്ള ഭരണസമിതി തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ദിലീപ്കുമാറും മത്സര രംഗത്തുണ്ട്.