+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലടി പഞ്ചായത്തിൽ ശുചിത്വ പ്രതീക പ്രദേശം പദ്ധതിക്കു തുടക്കം

കാലടി: കാലടി പഞ്ചായത്തിൽ സ്വച്ഛ് ഐക്കോണിക് പ്ലേസ് (ശുചിത്വ പ്രതീക പ്രദേശം) പദ്ധതിക്ക് തുടക്കമായതായി പഞ്ചായത്ത് പ്രസിഡന്‍റ് കെ. തുളസി, വൈസ് പ്രസിഡന്‍റ് വാലസ് പോൾ
കാലടി പഞ്ചായത്തിൽ ശുചിത്വ പ്രതീക പ്രദേശം  പദ്ധതിക്കു തുടക്കം
കാലടി: കാലടി പഞ്ചായത്തിൽ സ്വച്ഛ് ഐക്കോണിക് പ്ലേസ് (ശുചിത്വ പ്രതീക പ്രദേശം) പദ്ധതിക്ക് തുടക്കമായതായി പഞ്ചായത്ത് പ്രസിഡന്‍റ് കെ. തുളസി, വൈസ് പ്രസിഡന്‍റ് വാലസ് പോൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബിപിസിഎൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കെൽ എന്ന ഏജൻസിയുടെ മേൽനോട്ടത്തിൽ നിർമാണം പൂർത്തീകരിക്കുന്ന പദ്ധതിയാണിത്. എട്ടു കോടി 55 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.

പദ്ധതി പ്രകാരം കാലടി ടൗണ്‍ കൂടുതൽ മനോഹരമാക്കും. ടൗണിൽ നിന്നും മലയാറ്റൂർ റോഡിലെ വാട്ടർടാങ്ക് വരെയും കാഞ്ഞൂർ റോഡിൽ ആസാദ് സൂപ്പർ മാർക്കറ്റ് വരെയും റോഡിന്‍റെ ഇരുവശവും പുറന്പോക്ക് ഭൂമികൾ പിടിച്ചെടുത്ത് ഒന്നര മീറ്ററോളം വീതിയിൽ നടപ്പാതയുണ്ടാക്കും. മലിനജലം ഒഴുക്കികൊണ്ടിരിക്കുന്ന കാനകളുടെ വീതിക്കൂട്ടി അതിന് മുകളിൽ കോണ്‍ക്രീറ്റ് സ്ലാബിട്ട് ടൈൽസ് പാകിയാണ് നടപ്പാത ഒരുക്കുന്നത്. കൂടാതെ നടപ്പാത കൈവരി കെട്ടി സംരക്ഷിക്കും.

ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള കവാടം മുതൽ റോഡിന്‍റെ ഇരുവശവും, അങ്കമാലി റോഡിൽ പഞ്ചായത്ത് ഓഫീസ് വരെയും പെരുന്പാവൂർ റോഡിൽ ശ്രീ ശങ്കരപാലം വരെയുള്ള ഭാഗങ്ങളിലും പദ്ധതിയുടെ ഭാഗമായി വീതിക്കൂട്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു മുന്പ് പിഡബ്ല്യുഡി പുറന്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് പോയിരിക്കുന്ന ഭാഗങ്ങളാണ് ഇതിലേയ്ക്കായി ഉപയോഗിക്കുന്നത്.

മലിനജലം കച്ചവടക്കാർ കാനകളിലേക്ക് ഒഴുക്കുന്നത് കർശനമായി നിരോധിക്കും. പദ്ധതിയുടെ ഭാഗമായി മലിനജല സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നുണ്ട്. കച്ചവടക്കാർക്ക് മലിനജലം ശേഖരിച്ച് വലിയ ടാങ്കറുകളിൽ സംസ്കരണ പ്ലാന്‍റിൽ എത്തിക്കാം. കാലടി ടൗണിലെ ഓപ്പണ്‍ എയർ സ്റ്റേഡിയത്തിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തും. കൂടാതെ ടോയ്‌ലറ്റ് സംവിധാനവും ഉണ്ടാകും. 2019 മാർച്ചിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ശബരിമല തീർഥാടകർക്കായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും തിരിച്ച് ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ റിഫ്രഷ്മെന്‍റ് റൂമും നിർമിച്ചിട്ടുണ്ട്.

പ്രളയത്തിൽ പെരിയാറിന്‍റെ കടവുകളിൽ ചെളി അടിഞ്ഞുകൂടിയതിനാൽ അപകട സാധ്യതയും നിലനിൽക്കുന്നുണ്ട്. കടവുകളിൽ അയ്യപ്പന്മാർ ഇറങ്ങരുതെന്നുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. പഞ്ചായത്തംഗങ്ങളായ ഉഷാ ബാലൻ, പുഷ്പാമണി ജയപ്രകാശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.