+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുൽപ്പള്ളി സഹകരണ ബാങ്ക് : താത്കാലിക സെക്രട്ടറിയായി ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനെത്തും

കൽപ്പറ്റ: വായ്പ വിതരണത്തിൽ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു ജില്ലാ ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) സഹകരണ നിയമത്തിലെ വകുപ്പ് 68(1) പ്രകാരം അന്വേഷണത്തിനു
പുൽപ്പള്ളി സഹകരണ ബാങ്ക് : താത്കാലിക സെക്രട്ടറിയായി  ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനെത്തും
കൽപ്പറ്റ: വായ്പ വിതരണത്തിൽ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു ജില്ലാ ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) സഹകരണ നിയമത്തിലെ വകുപ്പ് 68(1) പ്രകാരം അന്വേഷണത്തിനു ഉത്തരവിട്ട പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ താത്കാലിക സെക്രട്ടറിയായി ഡപ്യൂട്ടേഷനിൽ ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനെത്തും.

സെക്രട്ടറി ആറു മാസത്തേക്കു അവധിയിൽ പ്രവേശിച്ചിരുന്നു. സെക്രട്ടറിയുടെ ചുമതല വഹിക്കാൻ ബാങ്കിലെ സീനിയർ ജീവനക്കാരൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷനിൽ നിയോഗിക്കുന്നത്. ഡപ്യൂട്ടേഷൻ നിയമനത്തിനു പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജില്ലാ ബാങ്കിനു അപേക്ഷ നൽകിയിരുന്നു. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് ജില്ലാ ബാങ്ക്. പുൽപ്പള്ളി ബാങ്കിന്‍റെ അപേക്ഷ അഡ്മിനിസ്ട്രേറ്ററുടെ പരിഗണനയ്ക്കു വച്ചശേഷം ഡപ്യൂട്ടേഷൻ നിയമനകാര്യത്തിൽ തീരുമാനമെടുക്കുമെന്നു ജില്ലാ ബാങ്ക് അധികൃതർ പറഞ്ഞു.

സഹകരണ നിയമത്തിലെ സെക‌്ഷൻ 65 പ്രകാരം നടന്ന അന്വേഷണത്തിലാണ് പുൽപ്പള്ളി ബാങ്കിൽ വായ്പ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. വഴിവിട്ട വായ്പ വിതരണം മൂലം ബാങ്കിനുണ്ടായ നഷ്ടത്തിനു ഉത്തരവാദികളാരെന്നു പരിശോധിക്കാനും ബാധ്യത തിട്ടപ്പെടുത്താനുമാണ് സെക്‌ഷൻ 68(1) അന്വേഷണം. സെക‌്ഷൻ 65 അന്വേഷണ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പുൽപ്പള്ളി ബാങ്കിനുള്ള ഫണ്ടിംഗ് ജില്ലാ ബാങ്ക് നിർത്തിവച്ചിരിക്കയാണ്. താത്കാലിക സെക്രട്ടറിയായി ജില്ലാ ബാങ്ക് ഉദ്യോഗസ്ഥൻ എത്തുന്നതോടെ ഫണ്ടിംഗ് പുനരാരംഭിക്കുമെന്നാണ് സൂചന. വായ്പ വിതരണത്തിലെ ക്രമക്കേടുകൾ പുറത്തുവന്നതിനെത്തുടർന്നു നിക്ഷേപകർ ഏകദേശം രണ്ടു കോടി രൂപ പിൻവലിച്ചിരുന്നു. അതേസമയം പുതിയ നിക്ഷേപങ്ങൾ ബാങ്കിനു ലഭിക്കുന്നുണ്ട്.