![പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിച്ച് സൽമാൻ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വടുവൻചാൽ: പ്രളയത്തിൽ തകർന്ന കേരത്തെ മിമിക്രിയിലൂടെ പുനഃസൃഷ്ടിച്ച് സൽമാൻ ഫാരിസ്. പ്രളയവും തുടർന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളുടെ ഭാവത്തിലൂടെ അവതരിപ്പിച്ചാണ് ഫാരിസ് ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയത്.
പനമരം ക്രസന്റ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫാരിസ്. മഴയും കാറ്റും, വെള്ളാപ്പള്ളി നടേശൻ, ജുറാസിക് പാർക്ക്, പ്ലൈവുഡ് മുറിക്കുന്ന ശബ്ദം, പിവിസി മുറിക്കുന്ന ശബ്ദം തുടങ്ങിയവയും ഫാരിസ് മികവുറ്റതാക്കി. ബന്ധുവായ എൻ. മിക്ദാദ് ആണ് ഫാരിസിന് പ്രചോദനമായത്. കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ മിക്ദാദാദിനായിരുന്നു ഒന്നാം സ്ഥാനം. നെല്ലുള്ളതിൽ ആലിനു-ഷൈബ ദന്പതികളുടെ മകനാണ്.
പനമരം ക്രസന്റ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫാരിസ്. മഴയും കാറ്റും, വെള്ളാപ്പള്ളി നടേശൻ, ജുറാസിക് പാർക്ക്, പ്ലൈവുഡ് മുറിക്കുന്ന ശബ്ദം, പിവിസി മുറിക്കുന്ന ശബ്ദം തുടങ്ങിയവയും ഫാരിസ് മികവുറ്റതാക്കി. ബന്ധുവായ എൻ. മിക്ദാദ് ആണ് ഫാരിസിന് പ്രചോദനമായത്. കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ മിക്ദാദാദിനായിരുന്നു ഒന്നാം സ്ഥാനം. നെല്ലുള്ളതിൽ ആലിനു-ഷൈബ ദന്പതികളുടെ മകനാണ്.