+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിധികർത്താക്കളെച്ചൊല്ലി തർക്കം: വേദിയിൽ കയറി പ്രതിഷേധം

വടുവൻചാൽ: കലോത്സവത്തിൽ വിധികർത്താക്കളെച്ചൊല്ലി സംഘർഷം. ഉച്ചയ്ക്കുശേഷം രണ്ടോടെ ഒന്നാം വേദിയായ നീലക്കുറുഞ്ഞിയിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ മത്സരിച
വിധികർത്താക്കളെച്ചൊല്ലി തർക്കം: വേദിയിൽ കയറി പ്രതിഷേധം
വടുവൻചാൽ: കലോത്സവത്തിൽ വിധികർത്താക്കളെച്ചൊല്ലി സംഘർഷം. ഉച്ചയ്ക്കുശേഷം രണ്ടോടെ ഒന്നാം വേദിയായ നീലക്കുറുഞ്ഞിയിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ മത്സരിച്ച വിദ്യാർഥിനിയും രക്ഷിതാക്കളും നൃത്താധ്യാപകരുമാണ് വേദിയിൽ കയറി പ്രതിഷേധിച്ചത്. ഹയർസെക്കൻഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം അവസാനിച്ചയുടനെ ഇവർ വേദിയിൽ കയറി പ്രതിഷേധം തുടങ്ങി.

സംഘാടകർ ഇവരെ വേദിയിൽ നിന്ന് മാറ്റിയെങ്കിലും വേദിക്ക് മുന്നിൽ പ്രതിഷേധം തുടർന്നു. ഇതോടെ പോലീസ് എത്തി രക്ഷിതാക്കളെ മാറ്റിയെങ്കിലും മത്സരാർഥി വേദിക്ക് മുന്നിൽ നിലയുറപ്പിച്ചു. വനിതാ പോലീസെത്തി മത്സരാർഥിയെയും നീക്കിയെങ്കിലും സംഘർഷത്തിന് അയവ് വന്നില്ല. വീണ്ടും മത്സരാർഥി വേദിക്ക് മുന്നിൽ നിലയുറപ്പിച്ചു. ഇതിനിടെ പ്രശ്നം കൈയാങ്കളിയിലേക്കും നീങ്ങി. ഇതോടെ മത്സരം ഒരു മണിക്കൂറോളം തടസപ്പെട്ടു.

ഭരതനാട്യത്തിൽ വിധികർത്താക്കളെ മാറ്റിയില്ലെങ്കിൽ കുട്ടിയെ മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. വീണ്ടും ഒന്നാം വേദിക്ക് മുന്നിൽ സംഘർഷ സാധ്യതയുണ്ടായതോടെ പ്രതിഷേധക്കാരുമായി ഡിഡിഇ ചർച്ച നടത്തി. ആദ്യം വഴങ്ങിയില്ലെങ്കിലും ഒരു വിധികർത്താവിനെ മാറ്റാമെന്ന ഡിഡിഇയുടെ നിർദേശം രക്ഷിതാക്കളും നൃത്താധ്യാപകരും അംഗീകരിതോടെയാണ് ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരം ആരംഭിച്ചത്.