![തകർന്നു വീഴാറായ വീട്ടിൽ തുണയില്ലാതെ ബിയ്യാത്തു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വെള്ളമുണ്ട: കാലപ്പഴക്കത്തിൽ ദ്രവിച്ചുവീഴാറായ വീട്ടിൽ വൃദ്ധയുടെ ഏകാന്ത ജീവിതം. പുളിഞ്ഞാൽ കണ്ണിവയൽ കൊളങ്ങര ബിയ്യാത്തുവാണ്(70)ദ്രവിച്ച വീട്ടിൽ ജീവൻ പണയംവച്ച് ഒറ്റയ്ക്കു കഴിയുന്നത്. കഴിഞ്ഞദിവസം കൂട്ടമായെത്തിയ കുരങ്ങുകൾ ബിയ്യാത്തുവിന്റെ വീടിന്റെ അടുക്കളഭാഗത്തു മേൽക്കൂര തകർത്തു.
22 വർഷം മുന്പ് സർക്കാർ നൽകിയ 60,000 രൂപ സഹായത്തിൽ നിർമിച്ച ഓടിട്ട വീട്ടിലാണ് ബിയ്യാത്തുവിന്റെ താമസം. മക്കളില്ലാത്ത ഇവരുടെ ഭർത്താവ് ഇബ്രാഹിം വർഷങ്ങൾമുന്പ് മരിച്ചു. അടുത്ത ബന്ധുക്കളില്ല. വഴിസൗകര്യമില്ലാത്ത 45 സെന്റ് ഭൂമി ഇവരുടെ പേരിലുണ്ട്.വീടിന്റെ ചുമരുൾപ്പെടെ വിണ്ടുകീറിയ അവസ്ഥയിലാണ്.
പട്ടിക ദ്രവിച്ചതിനാൽ പലഭാഗങ്ങളിലും ഓടിളകി മേൽക്കൂരയുടെ ഒരുഭാഗം തൂങ്ങിനിൽക്കുകയാണ്. കഴിഞ്ഞ കാലവർഷത്തിൽ റവന്യു ഉദ്യോഗസ്ഥർ എത്തിച്ച പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയ്ക്കുമുകളിൽ വിരിച്ചതിനാലാണ് വീട് വീഴാതിരുന്നത്.
22 വർഷം മുന്പ് സർക്കാർ നൽകിയ 60,000 രൂപ സഹായത്തിൽ നിർമിച്ച ഓടിട്ട വീട്ടിലാണ് ബിയ്യാത്തുവിന്റെ താമസം. മക്കളില്ലാത്ത ഇവരുടെ ഭർത്താവ് ഇബ്രാഹിം വർഷങ്ങൾമുന്പ് മരിച്ചു. അടുത്ത ബന്ധുക്കളില്ല. വഴിസൗകര്യമില്ലാത്ത 45 സെന്റ് ഭൂമി ഇവരുടെ പേരിലുണ്ട്.വീടിന്റെ ചുമരുൾപ്പെടെ വിണ്ടുകീറിയ അവസ്ഥയിലാണ്.
പട്ടിക ദ്രവിച്ചതിനാൽ പലഭാഗങ്ങളിലും ഓടിളകി മേൽക്കൂരയുടെ ഒരുഭാഗം തൂങ്ങിനിൽക്കുകയാണ്. കഴിഞ്ഞ കാലവർഷത്തിൽ റവന്യു ഉദ്യോഗസ്ഥർ എത്തിച്ച പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയ്ക്കുമുകളിൽ വിരിച്ചതിനാലാണ് വീട് വീഴാതിരുന്നത്.