+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരുചക്രവാഹനം മോഷ്ടിച്ചുകടത്തുന്ന സംഘം നഗരത്തിൽ സജീവമെന്ന്

തൊടുപുഴ: ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു കടത്തുന്ന സംഘങ്ങൾ നഗരത്തിൽ സജീവമായതായി സൂചന. കഴിഞ്ഞ ദിവസം നന്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച നിലയിൽ കണ്ടെത്തിയ ബൈ
ഇരുചക്രവാഹനം മോഷ്ടിച്ചുകടത്തുന്ന  സംഘം നഗരത്തിൽ സജീവമെന്ന്
തൊടുപുഴ: ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു കടത്തുന്ന സംഘങ്ങൾ നഗരത്തിൽ സജീവമായതായി സൂചന. കഴിഞ്ഞ ദിവസം നന്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച നിലയിൽ കണ്ടെത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം വാഹന മോഷണ ശ്രമമാണെന്നാണ് സംശയം. ബൈക്കിൽ രണ്ടു നന്പർ പ്ലേറ്റുകൾ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്.

ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിൽ ബൈക്ക് മോഷ്ടിച്ച് കടത്താനുള്ള ശ്രമമായിരുന്നുവെന്ന് വ്യക്തമായതോടെ ഉടമയ്ക്ക് വാഹനം വിട്ടു നൽകി. ഏതാനും ദിവസങ്ങൾക്കു മുന്പ് നഗരത്തിൽ പാർക്കു ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ അഞ്ചിരി സ്വദേശിയെ വൈക്കത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം സംശയാസ്പദമായ നിലയിൽ ബൈക്ക് സമീപത്തുള്ള ഓട്ടോക്കാരുടെയും കച്ചവടക്കാരുടെയും ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്‍റെ മുന്നിലും പിന്നിലും വെവ്വേറെ നന്പറുകളായിരുന്നു. ഇതേ തുടർന്നാണ് ഇവർ വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ പിന്നിലുള്ള നന്പർ പ്ലേറ്റിൽ മറ്റൊരു കാറിന്‍റെ നന്പർ എഴുതിയ സ്റ്റിക്കറാണ് പതിച്ചിരിക്കുന്നതെന്ന് വ്യക്തമായി. വാഹനം കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ നഗരത്തിലെ സ്വകാര്യ സ്ഥാപന ജീവനക്കാരന്‍റെ വാഹനമാണെന്നു മനസിലായതോടെ ഇയാളെ വിളിച്ചു വരുത്തി.

ബുധനാഴ്ച രാത്രി വാഹനം ഇവിടെ വച്ചിട്ടു പോയതായിരുന്നുവെന്നു ഇയാൾ മൊഴി നൽകി. തുടർന്നു വാഹനം ഉടമയ്ക്ക് വിട്ടു നൽകി. ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നോക്കുന്ന യുവാവിന്‍റെ ബൈക്ക് ഏതാനും നാളുകൾക്ക് മുന്പ് മോഷണം പോയിരുന്നു. അർബൻ ബാങ്ക് ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അഞ്ചിരി സ്വദേശി മോഷ്ടിച്ച് കടത്തുകയായിരുന്നു.

ബൈക്ക് മോഷണം പോയതിനെ തുടർന്ന് തൊടുപുഴ പോലീസ് വിവിധ സ്റ്റേഷനുകളിലേയ്ക്ക് സന്ദേശം നൽകിയിരുന്നു. വൈക്കം പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ബൈക്കിലെ നന്പർ പ്ലേറ്റിൽ തിരുത്തൽ നടത്തിയതായി സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചതാണെന്ന് മനസിലാകുന്നത് തുടർന്ന് വിവരം തൊടുപുഴ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. സമാന രീതിയിൽ നന്പർ പ്ലേറ്റിൽ തിരുത്തൽ വരുത്തി വാഹനം തിരിച്ചറിയാതിരിക്കാനുള്ള ശ്രമമായിരിക്കാം കഴിഞ്ഞ ദിവസം നടന്നതെന്നാണ് പോലീസ് നിഗമനം.

നഗരത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ പരിമിതമായതിനാൽ ടൗണിലെത്തുന്ന ഇരുചക്രവാഹനങ്ങൾ വിവിധ ഇടങ്ങളിലാണ് ഉടമകൾ പാർക്കു ചെയ്യുന്നത്. ഉടമയ്ക്ക് നേരിട്ടു ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ ഇതു മുതലെടുത്താണ് മോഷ്ടാക്കൾ നന്പർ തിരുത്തൽ ഉൾപ്പെടെയുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.