+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടാനശല്യം വിട്ടൊഴിയാതെ കാട്ടികജെയും പരിസരവും

ദേലംപാടി: കാട്ടാന ശല്യം വിട്ടൊഴിയാതെ അഡൂർ കാട്ടികജെ പ്രദേശം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് രണ്ട് കുട്ടിയാനകളടക്കം ഏഴോളം ആനകൾ കൃഷിയിടത്തില്‍ ഇറങ്ങി
കാട്ടാനശല്യം വിട്ടൊഴിയാതെ  കാട്ടികജെയും പരിസരവും
ദേലംപാടി: കാട്ടാന ശല്യം വിട്ടൊഴിയാതെ അഡൂർ കാട്ടികജെ പ്രദേശം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് രണ്ട് കുട്ടിയാനകളടക്കം ഏഴോളം ആനകൾ കൃഷിയിടത്തില്‍ ഇറങ്ങിയത്. തല്‍പ്പച്ചേരി ചന്ദ്രന്‍വയലിലെ വെങ്കിട്ടരമണ, അപ്പക്കുഞ്ഞി, ചന്ദ്രശേഖരന്‍ എന്നിവരുടെ തോട്ടത്തിലെ വാഴകളും കവുങ്ങുകളും വ്യാപകമായി നശിപ്പിച്ചു. കവുങ്ങും വാഴകളും നശിപ്പിക്കുന്ന ശബ്ദം കേട്ട് കര്‍ഷകര്‍ ബഹളം വയ്ക്കുകയും വനപാലകരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും വനം വകുപ്പ് അധികൃതരും പടക്കം പൊട്ടിച്ചും തീ കൊളുത്തിയും ആനകളെ തുരത്തി യോടിക്കാന്‍ ഇന്നലെ രാവിലെ വരെ ശ്രമം നടത്തിയതോടെ കൃഷിയിടങ്ങളില്‍നിന്ന് പിന്‍മാറിയ കാട്ടാനകൂട്ടം സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ കാട്ടില്‍ തമ്പടിച്ചുനില്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.രാജീവന്‍, പാണ്ടി സെക്ഷന്‍ ഓഫീസര്‍ വിനോദ്, ബോവിക്കാനം സെക്ഷന്‍ ഓഫീസര്‍ ഗോപാലന്‍ എന്നിവരുടെയും ദ്രുതകര്‍മസേനയുടേയും നേതൃത്വത്തില്‍ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും കാടുകയറാന്‍ കൂട്ടാക്കാതെ ആനക്കൂട്ടം അവിടെ തമ്പടിച്ചിരിക്കുകയാണ്.