![സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ ജില്ലാ സെക്രട്ടറി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ബന്തടുക്ക: സിപിഎം-സിപിഐ ഭിന്നത രൂക്ഷമായി നിലനിൽക്കുന്ന കുറ്റിക്കോൽ പഞ്ചായത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ. ഈ മാസം ഒന്‍പതിന് പഞ്ചായത്തിലെ സിപിഐ അംഗം എച്ച്.നിർമലകുമാരി രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. സിപിഎമ്മിന്റെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങി നിർമലയ്ക്കു രാജിവെയ്ക്കേണ്ടിവരികയായിരുന്നുവെന്നാണ് സിപിഐ ഇതിനു മറുപടി നൽകിയത്. ഈ പശ്ചാത്തലത്തിലാണ് കുറ്റിക്കോലിൽ കഴിഞ്ഞ ദിവസം രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചത്.
രാഷ്ട്രീയത്തില്‍ കരപ്രമാണിമാരുടെ കാലം കഴിഞ്ഞെന്നും ഇതോര്‍ക്കുന്നത് എല്ലാവര്ക്കും നല്ലതാണെന്നും ഗോവിന്ദന് പള്ളിക്കാപ്പില്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടെ നിയമസഭാ മണ്ഡലത്തില്‍ 2000 സിപിഐക്കാരാണുള്ളതെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അതു ശരിയാണെന്നു സമ്മതിച്ചാല്‍ തന്നെ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലവുമുള്പ്പെട്ട കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ പി. കരുണാകരന് എംപിക്കു 6,000 വോട്ടായിരുന്നു ഭൂരിപക്ഷമെന്നതു മറന്നു പോവരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ഗോപാലന് അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമന്, കെ.വി.കൃഷ്ണന്, വി.രാജന്, ഗോപാലകൃഷ്ണന്, എം. ബാബു, പി.പി.ചാക്കോ, ബാലകൃഷ്ണന് എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രീയത്തില്‍ കരപ്രമാണിമാരുടെ കാലം കഴിഞ്ഞെന്നും ഇതോര്‍ക്കുന്നത് എല്ലാവര്ക്കും നല്ലതാണെന്നും ഗോവിന്ദന് പള്ളിക്കാപ്പില്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടെ നിയമസഭാ മണ്ഡലത്തില്‍ 2000 സിപിഐക്കാരാണുള്ളതെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അതു ശരിയാണെന്നു സമ്മതിച്ചാല്‍ തന്നെ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലവുമുള്പ്പെട്ട കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ പി. കരുണാകരന് എംപിക്കു 6,000 വോട്ടായിരുന്നു ഭൂരിപക്ഷമെന്നതു മറന്നു പോവരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ഗോപാലന് അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമന്, കെ.വി.കൃഷ്ണന്, വി.രാജന്, ഗോപാലകൃഷ്ണന്, എം. ബാബു, പി.പി.ചാക്കോ, ബാലകൃഷ്ണന് എന്നിവർ പ്രസംഗിച്ചു.