![ചകിരിക്കെട്ടുമായി വന്ന ലോറിക്ക് ഓട്ടത്തിനിടെ തീപിടിച്ചു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചോറ്റാനിക്കര: ചകിരിക്കെട്ടുകളുമായി വരികയായിരുന്ന ലോറിക്ക് ഓട്ടത്തിനിടെ തീപിടിച്ചു. പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ചോറ്റാനിക്കര പഞ്ചായത്തിനു സമീപം പിറവം റോഡിൽ ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. സംസ്കരിച്ച ചകിരിനാരുകളുടെ കെട്ടുകളാണു ലോറിയിലുണ്ടായിരുന്നത്.
ഓടിക്കൊണ്ടിരുന്ന ലോറിക്കു മുകളിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാർ വണ്ടി നിർത്തിച്ചപ്പോഴാണു ഡ്രൈവർ തീപിടിച്ച വിവരം അറിഞ്ഞത്. ഉടനെ ചോറ്റാനിക്കര പോലീസും വെട്ടിക്കൽ, തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനകളും സ്ഥലത്തെത്തി മുഴുവൻ ചകിരിക്കെട്ടുകളും ലോറിയിൽനിന്നു താഴെയിറക്കി തീയണച്ചു. ഇവരെത്തും മുന്പേ നാട്ടുകാർ വെള്ളമൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം പിറവം റോഡിൽ ഗതാഗതം തടസപ്പെട്ടു.
കാസർഗോഡ്നിന്നു വൈക്കം ടിവിപുരം ജയഭാരത് സംയോജിത കയർ വ്യവസായ സംഘത്തിലേക്കു ചകിരിക്കെട്ടുകൾ കൊണ്ടുവരുമ്പോഴാണു തീപിടിച്ചത്.
വരുന്നവഴി വൈദ്യുതി കമ്പിയിൽ തട്ടിയതാവാം തീ പിടിക്കുന്നതിനു കാരണമെന്നാണു നിഗമനം. 1,30,000 രൂപയുടെ ചകിരി നാരുകളാണു ലോറിയിലുണ്ടായിരുന്നതെന്നു സംഘം പ്രസിഡന്റ് പി.ആർ. രത്നാകരൻ പറഞ്ഞു. ഇതിൽ കുറെഭാഗം കത്തിനശിച്ചു.
ഓടിക്കൊണ്ടിരുന്ന ലോറിക്കു മുകളിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാർ വണ്ടി നിർത്തിച്ചപ്പോഴാണു ഡ്രൈവർ തീപിടിച്ച വിവരം അറിഞ്ഞത്. ഉടനെ ചോറ്റാനിക്കര പോലീസും വെട്ടിക്കൽ, തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനകളും സ്ഥലത്തെത്തി മുഴുവൻ ചകിരിക്കെട്ടുകളും ലോറിയിൽനിന്നു താഴെയിറക്കി തീയണച്ചു. ഇവരെത്തും മുന്പേ നാട്ടുകാർ വെള്ളമൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം പിറവം റോഡിൽ ഗതാഗതം തടസപ്പെട്ടു.
കാസർഗോഡ്നിന്നു വൈക്കം ടിവിപുരം ജയഭാരത് സംയോജിത കയർ വ്യവസായ സംഘത്തിലേക്കു ചകിരിക്കെട്ടുകൾ കൊണ്ടുവരുമ്പോഴാണു തീപിടിച്ചത്.
വരുന്നവഴി വൈദ്യുതി കമ്പിയിൽ തട്ടിയതാവാം തീ പിടിക്കുന്നതിനു കാരണമെന്നാണു നിഗമനം. 1,30,000 രൂപയുടെ ചകിരി നാരുകളാണു ലോറിയിലുണ്ടായിരുന്നതെന്നു സംഘം പ്രസിഡന്റ് പി.ആർ. രത്നാകരൻ പറഞ്ഞു. ഇതിൽ കുറെഭാഗം കത്തിനശിച്ചു.